പതിനാലു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. കുടിയാൻമല പോലീസെടുത്ത കേസിലെ പ്രതി ശ്രീകണ്ഠാപുരം എരുവേശിയിലെ താനിക്കൽ സുരേഷിനെ (42)യാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇതിനു പുറമേ 60,000 രൂപ പിഴ കൂടി അടക്കാൻ തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജ് സി.മുജീബ് റഹ്മാൻ വിധിച്ചു.
കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനൊപ്പം ഗുഹ്യഭാഗത്ത് ബീഡി കുറ്റികൊണ്ട് പൊള്ളിച്ചതിന് പത്തുവർഷം കൂടി തടവും അനുഭവിക്കണം.
ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും2015 ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ആൾ പാർപ്പില്ലാത്ത വീട്ടിൽ വെച്ചാണ് പതിനാലു വയസുകാരനെ പ്രതി ക്രൂരമായി പീഡിപ്പിച്ചത്. രക്ഷിതാക്കൾ വീട്ടിലില്ലാത്ത സമയത്തെത്തിയ പ്രതി കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുക മാത്രമല്ല ബീഡിക്കുറ്റി കൊണ്ട് ഗുഹ്യഭാഗത്ത് പൊള്ളലേൽപ്പിക്കുകയും ചെയ്തു.
കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെയും ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന്റെയും വീട്ടില്‍ പൊലീസ് റെയ്ഡ്
പൊള്ളലേറ്റ കുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത് ആലക്കോട് സിഐയായിരുന്ന എം.വി ജോണാണ് കേസ് അന്വേഷിച്ചത്.
നിലവിൽ സ്പെഷ്യൽ ബ്രാഞ്ച് സി.ഐയാണ് ജോൺ തലശേരിയിലാണ് കേസിൻറെ വിചാരണ ആരംഭിച്ചത്. തളിപ്പറമ്പിൽ പോക്സോ കോടതി തുടങ്ങിയപ്പോൾ കേസ് മാറ്റുകയായിരുന്നു. പ്രൊസിക്യൂഷനു വേണ്ടി തലശേരിയിൽ പബ്ളിക്ക് പ്രൊസിക്യൂട്ടറായ ബീന കാളിയത്തും തളിപ്പറമ്പിൽ ഷെറിമോൾ ജോസഫും ഹാജരായി. ശിക്ഷിക്കപ്പെട്ട സുരേഷ് ഭിന്നശേഷിക്കാരനാണ്.
തളിപ്പറമ്പിൽ പുതുതായി ആരംഭിച്ച പോക്സോ കോടതിയുടെ ആദ്യ വിധിയാണിത്. രാജ്യത്ത് കുട്ടികൾക്ക് നേരെയുള്ള കേസുകളിൽ അതിവേഗ തീർപ്പുകൽപ്പിക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച ജില്ലാ ജഡ്ജിയുടെ പദവിയുള്ള പോക്സോ കോടതികളിലൊന്ന് മാസങ്ങൾക്കു മുൻപാണ് തളിപ്പറമ്പിൽ പ്രവർത്തമാരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക