കൊച്ചി: സര്‍ക്കാരിന് പെരിയ കേസിലെ സുപ്രീംകോടതി വിധി തിരിച്ചടിയല്ലെന്ന് നിയമമന്ത്രി എ കെ ബാലന് പറഞ്ഞു. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയില്‍ വ്യക്തതയില്ലായിരുന്നുവെന്നും അതിനാലാണ് സുപ്രീംകോടതിയെ സര്‍ക്കാര്‍ സമീപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസം സുപ്രീംകോടതി സിബിഐ അന്വേഷണത്തിന് എതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു.
ആത്മാഭിമാനമുണ്ടെങ്കില്‍ തോമസ് ഐസക്ക് രാജിവെക്കണമെന്ന് കെ. സുരേന്ദ്രന്
ഹര്‍ജി തള്ളിയത് ജസ്റ്റിസ് നാഗേശ്വര റാവുവിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ്. എത്രയും വേഗം കേസിലെ രേഖകള്‍ സിബിഐയ്ക്ക് കൈമാറണമെന്ന് പൊലീസിനോട് കോടതി നിര്‍ദ്ദേശിക്കുകയുണ്ടായി. കോടതി സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയിരിക്കുന്നത് ഒന്നര മണിക്കൂറോളം നീണ്ടുനിന്ന വാദത്തിന് ഒടുവിലാണ്. സര്‍ക്കാര്‍, അന്വേഷണം കാര്യക്ഷമമായാണ് നടന്നതെന്ന് വാദിക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക