കേന്ദ്രസർക്കാരിന്റെ വിവാദ കർഷക നിയമത്തിനെതിരെ പ്രതിഷേധം ഇരമ്പുകയാണ്. പ്രതിഷേധത്തിനായി പുരുന്മാരാണ് പ്രധാനമായും രംഗത്തിറക്കിയിരിക്കുന്നത്.
വീട്ടിലെ പുരുഷന്മാർ സമരത്തിനു പോയപ്പോൾ കൃഷിയും വീട്ടുകാര്യങ്ങളും ഇപ്പോൾ സ്ത്രീകളുടെ നിയന്ത്രണത്തിലാണ്. തങ്ങളുടെ പക്കലുള്ള ഭക്ഷണ സാധനങ്ങൾ തീർന്നാൽ അത് എത്തിച്ചുതരാൻ തങ്ങളുടെ വീടുകളിലുള്ളവർ കൃഷി ചെയ്യുന്നുണ്ടെന്ന് സമരക്കാർ പറഞ്ഞത് ഈ ഉറപ്പിന്മേലാണ്.
പുരുഷന്മാർ വീട്ടിലില്ലാത്തതിനെത്തുടർന്ന് ഉത്തർപ്രദേശിലെ മീററ്റിൽ നിന്നുള്ള സ്ത്രീകൾ കൃഷി നോക്കിനടത്താൻ ട്രാക്ടറുമായി പാടത്തിറങ്ങിയിരിക്കുകയാണ്.
“വീട്ടിലെ ആണുങ്ങളെല്ലാം സമരത്തിന് പോയിരിക്കുകയാണ്. ഞങ്ങൾക്ക് ഭൂമിയും വിളകളും സംരക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ കൃഷിസ്ഥലത്ത് ഇറങ്ങിയിരിക്കുന്നത്.”
കൃഷി സ്ഥലത്തു നിന്നും സ്ത്രീകളിലൊരാൾ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. കേന്ദ്രത്തിന്റെ വിവാദ കാർഷിക നിയമത്തിനെതിരെ ഡൽഹി-ഹരിയാന അതിർത്തിയിൽ പ്രതിഷേധം പുരോഗമിക്കുകയാണ്.
സമരത്തിന്റെ എട്ടാം ദിനമാണ് ഇന്ന്. കർഷകരായ സ്ത്രീകളും പുരുന്മാരും അടങ്ങുന്ന ആയിരങ്ങളാണ് സമരരംഗത്തുള്ളത്. നാലഞ്ച് മാസത്തേക്കുള്ള റേഷനുമായിട്ടാണ് തങ്ങൾ പ്രതിഷേധിക്കാനെത്തിയതെന്ന് സമരക്കാർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക