കോഴിക്കോട്ടെ മീഞ്ചന്തയിലെ പോപ്പുലർ ഫ്രണ്ട് ആസ്ഥാനത്ത് ഇ.ഡി പരിശോധന നടത്തുന്നതിനിടെ പ്രതിഷേധം നടത്തിയ 150-ഓളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ പന്നിയങ്കര പോലീസ് കേസെടുത്തു.
റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ തടയാൻ ശ്രമിച്ചു, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൂട്ടംകൂടി, ഗതാഗതം സ്തംഭിപ്പിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
ഇന്നലെ മീഞ്ചന്തയിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസിൽ രാവിലെ ആരംഭിച്ച റെയ്ഡ് വൈകീട്ട് വരെ നീണ്ടതിനെ തുടർന്നാണ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.
രാജ്യമാകെ 26 കേന്ദ്രങ്ങളിലായി ഇ.ഡി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ഓഫീസിലും വീടുകളിലും റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലും റെയ്ഡ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക