പ്രതി സ്വപ്ന സുരേഷിനെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ്. പൊലീസിന് സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ പകര്‍പ്പ് കണ്ടെത്താന്‍ സാധിച്ചില്ല. കൂടാതെ തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടാേ എന്നും സംശയമുണ്ട്. കേസ് അന്വേഷിക്കുന്നത് കണ്ടോണ്മെന്റ് പൊലീസാണ്. പൊലീസ് സംശയിക്കുന്നത് തെളിവ് നശിപ്പിക്കുന്നതിനിടയില്‍ സര്‍ട്ടിഫിക്കറ്റ് നശിപ്പിച്ചോ എന്നാണ്. കേസില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ പ്രതിനിധിയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. സ്വപ്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചത് സ്പെയിസ് പാര്‍ക്കില്‍ ജോലി നേടുന്നതിന് അടക്കമാണ്. അതേസമയം കസ്റ്റംസ്, ഡോളര്‍ കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര പ്രതിനിധികളുടെ മൊഴി എടുക്കാന്‍ നീങ്ങുന്നുണ്ട്. നയതന്ത്ര പ്രതിനിധികളുടെ മൊഴിയെടുക്കുക വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെയായിരിക്കും. കസ്റ്റംസ് വിവരങ്ങള്‍ ശേഖരിച്ചത് കോണ്‍സുലേറ്റിന്റെ മുന്‍ ഗണ്മാന് ജയഘോഷില്‍ നിന്നാണ്. കോണ്‍സുല്‍ ജനറലുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നവരുടെ വിവരം ശേഖരിച്ചിട്ടുണ്ട്. കൂടാതെ തദ്ദേശീയ ജീവനക്കാരെയും ചോദ്യം ചെയ്യും. ഒപ്പം യൂണിടാക് എംഡി സന്തോഷ് ഈപ്പനെയും ചോദ്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക