മലയാളികളുടെ പ്രിയനടിയാണ് മംമ്ത മോഹൻദാസ്. 2020ന്റെ അവസാനത്തില്‍ നിര്‍മാണമേഖലയിലേക്കും മംമ്ത ചുവടുവെച്ചു.മനോരമക്ക് നല്കിയ അഭിമുഖത്തില്‍ തന്റെ സിനിമാ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മംമ്ത.
രജനികാന്ത് നായകനായ കുചേലന് എന്ന സിനിമയില്‍ തനിക്ക് ആകെ ഒരു ഷോട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും വലിയ വിഷമമുണ്ടാക്കിയ സംഭവമായിരുന്നുവെന്നും മംമ്ത പറഞ്ഞു. ‘വിഷമത്തോടെയാണ് സെറ്റില്‍ നിന്നും പോവേണ്ടിവന്നത്. എന്നാല്‍ രജനി സാറിനോട് വലിയ ബഹുമാനം തോന്നിയ സംഭവമായിരുന്നു അത്. ഞാന്‍ വിഷമിച്ചാണ് പോയതെന്ന് അണിയറപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അതിനെത്തുടര്‍ന്ന് അദ്ദേഹം എന്നെ ഫോണില്‍ വിളിച്ച് ക്ഷമിക്കണം എന്നെല്ലാം പറഞ്ഞു’, മംമ്ത പറയുന്നു.
അന്നൊക്കെ പൊളിറ്റിക്കല്‍ കറക്ട്നെസ്സ് നോക്കുന്ന ആളായിരുന്നു താനെങ്കില്‍ കുചേലനില്‍ അഭിനയിക്കുമായിരുന്നില്ലെന്നും മംമ്ത പറഞ്ഞു. മറ്റ് സിനിമാ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനിടയില്‍ മംമ്ത മമ്മൂട്ടിയെക്കുറിച്ചും പറഞ്ഞു. വ്യക്തിപരമായി മമ്മൂട്ടിയെ വലിയ ഇഷ്ടമാണ് എന്നാണ് നടി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക