ഇഷ്ടപ്പെട്ടയാൾക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചതിന്റെ പേരിൽ യുവതിയോട് വീട്ടുകാരുടെ ക്രൂരത. കർണാടകയിലെ ചമരാജ് നഗറിലാണ് പിതാവും സഹോദരനും ചേർന്ന് 24 വയസ്സുള്ള യുവതിയെ ആക്രമിച്ചത്. പെൺകുട്ടിയുടെ വിരലുകൾ അച്ഛനും സഹോദരനും ചേർന്ന് മുറിച്ചുമാറ്റുകയായിരുന്നു.
ധനലക്ഷ്മിയും (24), സത്യയും(28) രണ്ട് വർഷമായി പ്രണയത്തിലായിരുന്നു. പ്രണയിച്ചയാളെ വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ച മകൾ വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹം നടക്കണമെന്നായിരുന്നു ധനലക്ഷ്മിയുടെ ആഗ്രഹം. എന്നാൽ സത്യയുമായുള്ള വിവാഹത്തിന് രക്ഷിതാക്കൾ എതിരായിരുന്നു.
കാഴ്ചയില്ലാത്ത ആറ് വയസുകാരിയെ ബലാത്സംഗം ചെയ്തു; രണ്ടാനച്ഛൻ അറസ്റ്റില്‍
മാതാപിതാക്കളുടെ സമ്മതമില്ലെങ്കിലും ഇന്ന് ഡിസംബർ ഏഴിന് വിവാഹിതരാകാൻ ധനലക്ഷ്മിയും സത്യയും തീരുമാനിച്ചു. എന്നാൽ വിവരമറിഞ്ഞ് ശനിയാഴ്ച്ച ധനലക്ഷ്മിയെ കാണാനെത്തിയ പിതാവ് ശിവസ്വാമിയും സഹോദരൻ മഹേന്ദ്രയും ചേർന്ന് യുവതിയെ വഴിയരികിൽ വെച്ച് മർദ്ദിക്കുകയും തുടർന്ന് രൂക്ഷമായ വാക്കേറ്റവും നടന്നു.
വാക്കേറ്റത്തിനൊടുവിൽ പിതാവും സഹോദരനും ചേർന്ന് യുവതിയുടെ നാല് വിരലുകൾ അറുത്തുമാറ്റി. നാട്ടുകാർ ചേർന്ന് പെൺകുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക