കോട്ടയത്തെ പ്രമുഖ വസ്ത്ര വ്യാപാര ശാല ഷോറൂമില്‍ സ്ത്രീകള്‍ വസ്ത്രം മാറുന്നത് പകര്‍ത്തിയ ജീവനക്കാരന് പിടിയില്‍. കാരാപ്പുഴ സ്വദേശി നിധിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയത്തെ പ്രമുഖ അഭിഭാഷക ആരതിയാണ് ജീവനക്കാരനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
സ്ത്രീകള്‍ വസ്ത്രം മാറുന്ന ട്രയല്‍ റൂമില്‍ മൈാബൈല്‍ ക്യാമറ ഉപയോഗിച്ച് 17സ്ത്രീകളുടെ ദൃശ്യങ്ങളാണ് ജീവനക്കാരന് പകര്‍ത്തിയത്. മകനൊപ്പം വസ്ത്രം വാങ്ങാനെത്തിയപ്പോഴാണ് അഭിഭാഷക സംഭവം പിടികൂടിയത്. പ്രതിയെ പൊലീസില്‍ ഏല്‍പ്പിക്കാന്‍ അധികൃതര്‍ കൂട്ടാക്കിയില്ലെന്ന് അഭിഭാഷക പറയുന്നു.
പ്രതി സ്ഥിരമായി സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊവിഡ് കാലത്ത് കടകളില്‍ മൊബൈല്‍ നമ്പര്‍ കൊടുക്കുന്നത് അപകടമുണ്ടാക്കുന്നതായി പരാതികള്‍ ഉയരുന്നതായും അഭിഭാഷക പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക