കൊല്ലം: കാണാതായ ബി ജെ പി സ്ഥാനാർത്ഥി തിരിച്ചെത്തി. കൊല്ലം നെടുവത്തൂർ പഞ്ചായത്തിൽ നിന്ന് കാണാതായ ബി ജെ പി സ്ഥാനാർത്ഥിയാണ് തിരിച്ചെത്തിയത്. നെടുവത്തൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ബി ജെ പി സ്ഥാനാർത്ഥിയായ അജീവ് കുമാറിനെ ആയിരുന്നു കാണാതായത്.
പിന്നീട് അദ്ദേഹം കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. തന്നെ ആരും തട്ടിക്കൊണ്ടു പോയതല്ലെന്ന് അജീവ് കുമാർ പറഞ്ഞു. സമ്മർദ്ദങ്ങളെ തുടർന്ന് മാറി നിൽക്കുകയായിരുന്നു എന്നും അജീവ് കുമാർ പറഞ്ഞു.
നെടുവത്തൂർ പഞ്ചായത്തിലെ അഞ്ചാം വാർഡായ അവണൂരിലെ ബി ജെ പി സ്ഥാനാർത്ഥിയായ അജീവ് കുമാറിനെ കാണാനില്ലെന്ന് ആയിരുന്നു കുടുംബത്തിന്റെ പരാതി. ഇക്കാര്യം വ്യക്തമാക്കി ബന്ധുക്കളും പാർട്ടി പ്രവർത്തകരും കൊട്ടാരക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു.
സ്ഥാനാർത്ഥിയെ നാലു ദിവസമായി കാണാനില്ലായിരുന്നെങ്കിലും പ്രവർത്തകർ പ്രചാരണവുമായി മുന്നോട്ടു പോകുകയായിരുന്നു. സി പി ഐ പ്രവർത്തകൻ ആയിരുന്ന അജീവ് കുമാർ കഴിഞ്ഞയിടെയാണ് ബി ജെ പിയിൽ ചേർന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക