സാംബിയയില്‍ കല്യാണം കഴിക്കുന്ന കാര്യത്തില്‍ ഒഴിഞ്ഞുമാറുന്ന കാമുകനെതിരെ കോടതിയില്‍ പരാതി നല്കി 26കാരി. പ്രണയബന്ധത്തെ ഗൗരവത്തില്‍ എടുക്കാതെ തന്റെ വിലപ്പെട്ട സമയം നശിപ്പിക്കുന്നു എന്നതാണ് ജെര്‍ട്രൂഡ് എന്ഗോമയുടെ പരാതി. എട്ടുവര്‍ഷമായി ഇവര്‍ പ്രണയത്തിലാണ്.
വിവാഹാഭ്യര്‍ത്ഥനയുടെ കാര്യം വരുമ്പോള്‍ കാമുകനായ ഹെര്‍ബര്‍ട്ട് സാലാലികി പിന്നോട്ടുപോകുന്നതാണ് 26കാരിയെ ചൊടിപ്പിച്ചത്. കല്യാണ കാര്യം പറയുമ്പോള്‍ ഭാവിയില്‍ നടത്താം എന്ന് പറയുന്നതല്ലാതെ, കൃത്യമായ സമയം പറയുന്നില്ല എന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
കല്യാണത്തില്‍ നിന്ന് യുവാവ് ഒഴിഞ്ഞുമാറുന്നതില്‍ അസ്വസ്ഥയായതിനെ തുടര്‍ന്നാണ് യുവതി കോടതിയെ സമീപിച്ചത്.
ഇരുവര്‍ക്കും ഒരു കുട്ടിയുണ്ട്. സ്ത്രീധനമായി ലഭിച്ച പണം കാമുകനാണ് കൈകാര്യം ചെയ്തതെന്നും യുവതി പരാതിയില്‍ ഉന്നയിക്കുന്നു. പരസ്പരം ഒത്തുതീര്‍പ്പിന് ശ്രമിക്കാന്‍ കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക