സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജയിലിൽ ഭീഷണിയെന്ന ആരോപണം നിഷേധിച്ച് ജയിൽ വകുപ്പ്. അന്വേഷണ ഏജൻസികൾക്ക് തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാമെന്നും നിലപാട്. സ്വപ്നക്ക് നിലവിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്ന് കോടതിയെ അറിയിക്കാനും തീരുമാനം. അതെ സമയം ജയിലിലിരിക്കെ പുറത്ത് വന്ന സ്വപ്നയുടെ ശബ്ദരേഖയിലെ ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്താതെ നിലച്ചു.
സ്വർണക്കടത്തിലെ വൻമരങ്ങളെക്കുറിച്ച് മൊഴി നൽകരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിയെന്ന സ്വപ്നയുടെ വെളിപ്പെടുത്തൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതിനൊപ്പം ഋഷിരാജ് സിങ് നയിക്കുന്ന ജയിൽ വകുപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതുമാണ്. അതിനാൽ സ്വപ്നയുടെ പരാതി കള്ളമെന്നാണ് ജയിൽ വകുപ്പിന്റെ വാദം. സ്വപ്ന അട്ടക്കുളങ്ങര വനിത ജയിലിലെത്തിയത് ഒക്ടോബർ 14 നാണ്. മറ്റൊരു തടവുകാരിക്കൊപ്പമാണ് അന്ന് മുതൽ കഴിയുന്നത്.
അര്‍ജന്റീനിയന്‍ ഫുട്ബോള്‍ കോച്ച് അലജാന്‍ഡ്രോ സാബെല്ല അന്തരിച്ചു
വനിത ജയിലിൽ പുരുഷ ഉദ്യോഗസ്ഥരില്ല. ഔദ്യോഗിക ആവശ്യത്തിന് ഒന്നോ രണ്ടോ ഉന്നത പുരുഷ ഉദ്യോഗസ്ഥൻ മാത്രമാണ് ഇതിനിടെ അവിടെയെത്തിയത്. കൂടാതെ ചോദ്യം ചെയ്യലിനായി ഇ.ഡി, കസ്റ്റംസ്, വിജിലൻസ് ഉദ്യോഗസ്ഥരും സന്ദർശനത്തിനായി വീട്ടുകാരും മാത്രമാണ് ജയിലിലെത്തിയത്.
സംശയമുണ്ടെങ്കിൽ ജയിലിന്റെ കവാടത്തിലും കൂടിക്കാഴ്ച മുറിയിലുമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കട്ടെയെന്നാണ് ജയിൽ വകുപ്പ് പറയുന്നത്. അതോടൊപ്പം ജയിൽ മേധാവിയുടെ ആവശ്യപ്രകാരം രണ്ടാഴ്ച മുമ്പ് ജയിൽ കവാടത്തിൽ സായുധ പൊലീസിനെ നിയോഗിച്ച് സ്വപ്നയുടെ സുരക്ഷ വർധിപ്പിച്ചിരുന്നെന്നും പറയുന്നു. സുരക്ഷ നൽകാനുള്ള കോടതി ഉത്തരവ് പരിശോധിച്ച ശേഷം ഇക്കാര്യം കോടതിയെ അറിയിക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക