സംസ്ഥാന സർക്കാറിന്റെ ആവശ്യ പ്രകാരം ലൈഫ് മിഷന് കേസിലെ സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ ഡിസംബര്‍ 17 വരെ നീട്ടി. സംസ്ഥാന സര്‍ക്കാരിനെതിരെ സിബിഐ ആണ് ഹൈക്കോടതിയെ സമീപിച്ചത്.
സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ നിലനില്‍ക്കുന്നതിനാല്‍ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ കഴിയുന്നില്ല. രണ്ട് മാസത്തിലേറെയായി അന്വേഷണം നടക്കുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥന്റെ കൈകള്‍ക്ക് കൂച്ചുവിലങ്ങ് ഇട്ടിരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും സിബിഐയ്ക്ക് വേണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ കോടതിയെ അറിയിച്ചു.
ഈ കേസിലെ സ്റ്റേ നീക്കണമെന്നും സ്റ്റേ നീക്കിയ ശേഷം എഫ് സിആര്‍എ നിയമലംഘനത്തില്‍ ലൈഫ് മിഷന് സിഇഒ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്ന നിലപാടാണ് സിബിഐ കോടതിയില്‍ സ്വീകരിച്ചത്.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് കെ.വി വിശ്വനാഥനാണ് ഹാജരായത്. അദ്ദേഹം ഈ കേസ് 21 ലേക്ക് മാറ്റിവയ്ക്കണമന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ 17 ന് കേസ് കേള്‍ക്കാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. 17 ന് സ്റ്റേ നീക്കണമെന്ന സിബിഐയുടെ ഹര്‍ജ്ജിയില്‍ വിശദമായ വാദം കേള്‍ക്കും. കൂടുതല്‍ സമയം അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാട് സംസ്ഥാന സര്‍ക്കാരിനോട് കോടതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക