ജയ്പൂർ :രാജസ്ഥാനില്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഒന്‍പത് നവജാത ശിശുക്കള്‍ മരിച്ചു. കോട്ടയില്‍ ജെ.കെ ലോണ്‍ ആശുപത്രിയില്‍ ബുധനാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്. ജീവനക്കാരുടെ അനാസ്ഥയാണ് കുട്ടികളുടെ മരണത്തിന് കാരണമായതെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിക്കുളളില്‍ പ്രതിഷേധിച്ചു.
കുട്ടികളെ ചികില്‍സിക്കാന്‍ ആശുപത്രി ജീവനക്കാര്‍ തയാറായില്ലെന്നും ഡോക്ടര്‍മാര്‍ വരുന്ന സമയം വരെ കുട്ടികള്‍ക്ക് മതിയായ ചികില്‍സ ലഭിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
സംഭവത്തില്‍ രാജസ്ഥാന് ആരോഗ്യമന്ത്രി രഘു ശര്‍മ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി. ജീവനക്കാരുടെ അനാസ്ഥയാണ് കുട്ടികളുടെ മരണത്തിന് പിന്നിലെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി.
എന്നാല്‍ ജീവനക്കാരുടെ അനാസ്ഥമൂലം ഒരു വര്‍ഷത്തിനിടെ മാത്രം ഏകദേശം നൂറിലേറ നവജാത ശിശുക്കളാണ് കോട്ടയിലെ ജെ.കെ ലോണ്‍ ആശുപത്രിയില്‍ മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക