ജയിലില്‍ സ്വപ്ന സുരേഷിനെയും സരിത്തിനെയും ചോദ്യം ചെയ്യാന്‍ അനുമതി തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അനുമതി തേടിയത് മൂന്നുദിവസം ചോദ്യം ചെയ്യാനാണ്. ചോദ്യം ചെയ്യുമ്പോള്‍ ജയില്‍ ഉദ്യോഗസ്ഥര്‍ സമീപത്തുണ്ടാകരുതെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. നടപടി കസ്റ്റംസിന് കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തിലാണ്. തിങ്കളാഴ്ച കേസ് കോടതി പരിഗണിക്കും.
കാര്‍ഷിക ബില്ലുകള്‍ക്കെതിരെയുള്ള പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍
ജയിലില്‍ വധഭീഷണിയുണ്ടെന്ന് കോടതിയെയും കസ്റ്റംസിനെയും സ്വപ്ന വ്യക്തമാക്കിയിരുന്നു. എന്നാൽ സ്വപ്ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതി ജയില്‍ വകുപ്പ് തള്ളി. ജയില്‍ ഡിഐജി അജയ കുമാറിന്റെ റിപ്പോര്‍ട്ട് ആരോപണത്തില്‍ കഴമ്പില്ലെന്നാണ്. റിപ്പോര്‍ട്ടില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ സ്വപ്ന ആരോപണം ഉന്നയിച്ചിട്ടില്ലെന്നാണ് മൊഴിയെന്ന് പറയുന്നു. സര്‍ക്കാരിന്, ജയില്‍ ഡിഐജി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ജയില്‍ മേധാവി ഋഷിരാജ് സിംഗ് ഉടന്‍ കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക