രാജസ്ഥാനിലെ കോട്ട ജില്ലയിലെ ജെ കെ ലോണ്‍ ആശുപത്രിയില്‍ കൂട്ട ശിശുമരണമെന്ന് റിപ്പോർട്ട്. ഒന്‍പത് നവജാത ശിശുക്കള്‍ 24 മണിക്കൂറിനിടെ മരിച്ചതായാണ് റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാര്‍ നവജാത ശിശുക്കളുടെ കൂട്ട മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്കി. സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ലോക് സഭ സ്പീക്കര്‍ ഓം ബിര്‍ള രംഗത്തെത്തി. എന്നാല്‍ ആശുപത്രി അധികൃതരുടെ വിശദീകരണം തങ്ങള്‍ മെഡിക്കല്‍ ഉപകരണങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നായിരുന്നു.
മന്ത്രി എ.സി. മൊയ്തീന് വോട്ട് ചെയ്തതില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്
ആശുപത്രി, ഡിവിഷണല്‍ കമ്മീഷണര്‍ കെ സി മീനയും ജില്ലാ കളക്ടര്‍ ഉജ്വല്‍ റാത്തോഡും സന്ദര്‍ശിച്ചു. പത്ത് കുട്ടികള്‍ ഇതേ ആശുപത്രിയില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മരണപ്പെട്ടിരുന്നു. 48 മണിക്കൂറിലായിരുന്നു സംഭവം നടന്നത്. തുടര്‍ന്ന് ചില അന്വേഷണവും പരിശോധനകളും പ്രഖ്യാപിച്ചിരുന്നു.
വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധനും നേരിട്ട് ഇടപെട്ടിരുന്നു. അന്ന് ആശുപത്രിയുടെ വിശദീകരണം കുട്ടികള്‍ക്ക് മസ്തിഷ്ക ജ്വരമായിരുന്നു എന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക