തലശ്ശേരി: തെരഞ്ഞെടുപ്പില്‍ ഇടത് തരംഗം ഉണ്ടാകുമെന്ന് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്. കോണ്‍ഗ്രസ് ജമാഅത്തെ ഇസ് ലാമിയും വെല്‍ഫയര്‍പാര്‍ട്ടിയും എസ്.ഡി.പി.ഐയും അടക്കമുള്ള വര്‍ഗ്ഗീയ കക്ഷികളുമായി കൂട്ടുകൂടിയത് തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫില്‍ പൊട്ടിത്തെറിയുണ്ടാക്കും.
ബി.ജെ.പി മുന്നേറുമെന്ന് അവര്‍ എല്ലാക്കാലത്തും പറയുന്നതാണ്, കേരളത്തില്‍ അവരുടെ വളര്‍ച്ച പടവലങ്ങ പോലെ താഴോട്ട് ആണെന്നും കോടിയേരി പരിഹസിച്ചു. തലശ്ശേരി നഗരസഭയിലെ കോടിയേരി ജൂനിയര്‍ ബേസിക്ക് എല്‍.പി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണങ്ങള്‍ ബോധപൂര്‍വമാണ്. അതൊക്കെ അന്തിച്ചര്‍ച്ചയ്ക്കുള്ള വിഷയങ്ങള്‍ മാത്രം. ജനങ്ങളുടെ പ്രശ്നങ്ങളായ വീട് , ആരോഗ്യം, ഭക്ഷണം എന്നിവയ്ക്കാണ് സര്‍ക്കാര്‍ മുന്‍തൂക്കം കൊടുക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫില്‍ പൊട്ടിത്തെറിയുണ്ടാകും.
ജമാഅത്ത് ഇസ്ലാമിയെ കൂടെ കൂട്ടിയ കോണ്‍ഗ്രസ് നടപടി അഖിലേന്ത്യാ കമ്മിറ്റിക്ക് പോലും അംഗീകരിക്കാന്‍ കഴിയില്ല. ഇത് കോണ്‍ഗ്രസിനകത്ത് വലിയ പൊട്ടിത്തെറി ഉണ്ടാക്കും. അഭിപ്രായ വ്യത്യാസം യു.ഡിഫിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കും.
അവര്‍ക്കൊപ്പം ഉണ്ടായിരുന്ന കേരളാ കോണ്‍ഗ്രസും എല്‍.ജെ.ഡിയും ഞങ്ങളുടെ കൂടെയല്ലേ. ബി.ജെ.പിക്ക് ഒരു മുന്നേറ്റവും ഉണ്ടാകില്ല. പടവലങ്ങ പോലെയാണ് കേരളത്തില്‍ അവരുടെ വളര്‍ച്ചയെന്നും കോടിയേരി പരിഹസിച്ചു.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബി.ജെ.പി ഇതര സര്‍ക്കാരുകളെ അട്ടിമറിക്കുന്ന രീതി സംസ്ഥാനത്ത് വിലപ്പോകില്ലെന്ന് മനസ്സിലായപ്പോഴാണ് പുതിയ കുതന്ത്രവുമായി എത്തിയിരിക്കുന്നത്. അത് ജനം പരാജയപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു. മതനിരക്ഷേപത സംരക്ഷിക്കേണ്ട കോണ്‍ഗ്രസ് എ.ഡി.സിപിഐ, ജമാത്ത ഇസ്മാലി എന്നീ വര്‍ഗ്ഗീയ കക്ഷികളുമായി ചങ്ങാത്തത്തിലായി. ബി.ജെ.പി വര്‍ഗിയത പടര്‍ത്തുന്നു. ഇടത്പക്ഷം മനുഷ്യപക്ഷത്താണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് ഫലം എല്‍.ഡി.എഫ് ഗവണ്മെന്റിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ഉള്ള അംഗീകാരമാകും. 14 ജില്ലകളില്‍ 13 ഇടത്തും ഇടതിന് മുന്‍തൂക്കം. തഴിഞ്ഞ തവണ ഏഴിടത്തേ ഉണ്ടായിരുന്നുള്ളൂ. വലിയ മാറ്റം ഉണ്ടാകും അതായിരിക്കും ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത.
കോവിഡ് കാലത്ത് പട്ടിണിയില്ലാതെ കിടത്തിയ ഈ ഗവണ്മെന്റിനല്ലാതെ ആര്‍ക്കാണ് ജനം വോട്ട് ചെയ്യുക. 600 ആയിരുന്ന ക്ഷേമപെന്ഷന് 1400 ആക്കി. അതൊന്നും ജനം മറക്കില്ലെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക