കോവിഡ് വാക്സീൻ വിതരണത്തിന് മാർഗരേഖ പുറത്തിറക്കി കേന്ദ്രസർക്കാർ. വാക്സീൻ വിതരണത്തിനായി തിരഞ്ഞെടുപ്പിന് സമാനമായ മുന്നൊരുക്കങ്ങൾ നടത്താനാണ് സംസ്ഥാനങ്ങൾക്ക് നിര്‍ദേശം. ആദ്യഘട്ടത്തിൽ 30 കോടിപേർക്ക് വാക്സീൻ ലഭ്യമാക്കാനാണ് പദ്ധതി.
വാക്സീൻ അടിയന്തര അനുമതിക്കായി മൂന്ന് കമ്പനികൾ കേന്ദ്രസർക്കാരിനെ സമീപിച്ച സാഹചര്യത്തിൽ കൂടിയാണ് മുന്നൊരുക്കങ്ങൾ ഉൗർജിതമാക്കിയത്. ആദ്യ ഘട്ടത്തിൽ ഒരു കേന്ദ്രത്തിൽ 100പേർക്കാണ് ഒരു ദിവസം വാക്സിനഷൻ നൽകാൻ ഉദ്ദേശിക്കുന്നതെങ്കിലും ക്രമേണ അത് 200 ആക്കി ഉയർത്തും. അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്ന മുറയ്ക്കായിരിക്കും അത്. ഒരു കേന്ദ്രത്തിൽ അഞ്ചുപേരടങ്ങുന്ന വാക്സിനേഷൻ ഉദ്യോഗസ്ഥരുടെ സംഘത്തേയും നിയോഗിക്കും.
നാലു ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി; കനത്ത സുരക്ഷ; പ്രതീക്ഷയോടെ മുന്നണികള്‍
കാത്തിരിപ്പ് മുറി, വാക്സിനേഷൻ നൽകുന്ന മുറി, വാക്സീൻ എടുത്തവർക്കുള്ള നിരീക്ഷണ മുറി എന്നിങ്ങനെ മൂന്നുമുറികൾ എല്ലാ കേന്ദ്രങ്ങളിലും ഒരുക്കും. ആദ്യഘട്ടത്തിൽ വാക്സീൻ ലഭ്യമാക്കുന്ന 30 കോടി പേരിൽ ഒരുകോടി പേർ ആരോഗ്യപ്രവർത്തകരായിരിക്കും. സൈനികർ, അർധസൈനികർ, ശുചീകരണ തൊഴിലാളികൾ എന്നാ വിഭാഗങ്ങളിലെ രണ്ടുകോടിപേരെ പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക