മലപ്പുറം: വോട്ടെണ്ണല്‍ ദിവസത്തിന്റെ തലേന്ന് മരിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് മികച്ച ജയം. മലപ്പുറം തലക്കാട് 15-ാം വാര്‍ഡിലെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന സഹീറ ബാനു 239 വോട്ടിനാണ് വിജയിച്ചത്. സ്വതന്ത്രയായ സുലൈഖ ബീവിയായിരുന്നു എതിര് സ്ഥാനാര്‍ഥി.
കഴിഞ്ഞ 10ന് വൈകീട്ട് പാറശ്ശേരിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയായിരുന്നു മരണം. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് സാഹിറ വാഹനാപകടത്തില്‍ പെട്ടത്. തലക്കാട് മുന്‍ പഞ്ചായത്ത് അംഗവും സി.പി.എം ലോക്കല്‍ കമ്മറ്റി അംഗവുമായിരുന്ന സഹീറ ജനകീയ നേതാവായിരുന്നു.
2000 ലും 2010ലും പഞ്ചായത്ത് മെമ്പറായിരുന്ന ഇവര്‍ കഴിഞ്ഞ തവണ പൂക്കൈതയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയോട് എട്ട്വോട്ടിനാണ് പരാജയപ്പെട്ടത്. ഇത്തവണ സ്ഥിരം വാര്‍ഡായ പാറശ്ശേരി വെസ്റ്റിലാണ് മല്‍സരിച്ചത്.
മൃതദേഹം കോവിഡ് പരിശോധനകള്‍ക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം ബുധനാഴ്ച ബി.പി അങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക