മുസ്ലിം എജുക്കേഷണൽ സൊസൈറ്റി അധ്യക്ഷൻ ഡോ.ഫസൽ ഗഫൂറിനെതിരെ ഐപിസി 420 വകുപ്പ് പ്രകാരം വഞ്ചനാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. എം ഇ എസുമായി ചേർന്ന് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങാനെന്ന പേരിൽ നിക്ഷേപം സ്വീകരിച്ചെന്നും പിന്നീട് ഓഹരി നൽകാതെ വഞ്ചിച്ചുവെന്നുമുള്ള പരാതിയിന്മേലാണ് കേസ്.
പ്രധാനമന്ത്രിയുടെ വാരണാസിയിലെ എം.പി ഓഫീസ് ഒഎല്‍എക്സില്‍ വില്‍പ്പനയ്ക്ക്
നിക്ഷേപകരായ ഡോ.സലീം, ഡോ.നാസർ എന്നിവരാണ് പരാതിക്കാർ. പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നില്ലെന്ന് ആരോപിച്ച് പരാതിക്കാർ കോടതിയെ സമീപിഛത്തോടെയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ഫയൽ ഗഫൂറിന് പുറമെ മകൻ പി.എ.റഹീം, എം ഇ എസ് സംസ്ഥാന സെക്രട്ടറി പി.ഒ.ജെ.ലബ്ബ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക