സംസ്ഥാനത്ത് മൂന്നു ഘട്ടങ്ങളിലായാണ് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണ കേരളം ഇടത്തോട്ടായിരുന്നു. ഫലപ്രഖ്യാപനത്തിനു പിന്നാലെ സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളിലാണ് അക്രമവും വിവാദങ്ങളുമുണ്ടായത്. ഇപ്പോഴിതാ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് തിരിച്ചടിയുണ്ടായിട്ടില്ലെന്ന വാദവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര മന്ത്രി വി മുരളീധരന്. തെരഞ്ഞെടുപ്പില്‍ എല്ലാവര്ക്കും വിജയം കിട്ടിയെന്ന് വരില്ലെന്നും എന്നാല്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എം.ഇ.എസ് പ്രസിഡന്റ് ഡോ.ഫസൽ ഗഫൂറിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു
ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മാത്രമാണ് സീറ്റ് വര്‍ധിപ്പിക്കാനായത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രാദേശിക തലത്തിലെ സാഹചര്യങ്ങളാണ് കൂടുതലായി പ്രതിഫലിച്ചത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ആശ്വസിക്കാനൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ശോഭാ സുരേന്ദ്രന് കേന്ദ്ര നേതൃത്വത്തെ സമീപിച്ചതിനെ പറ്റി അറിയില്ലെന്നും വി മുരളീധരന് കൂട്ടിച്ചേർത്തു.
പെരിയ ഇരട്ടക്കൊലപാതക കേസില്‍ എട്ടാം പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക