മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് പല ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. രവീന്ദ്രന്റെ വരുമാനവും സ്വത്തും തമ്മില്‍ പൊരുത്തക്കേടെന്നും അന്വേഷണസംഘം അറിയിച്ചു. തിങ്കളാഴ്ച കൂടുതല്‍ രേഖകളുമായി ഹാജരാകാന്‍ നോട്ടീസ് നല്കി.എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ രണ്ട് ദിവസം തുടര്‍ച്ചയായി 26 മണിക്കൂര്‍ രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ തിരിച്ചടിയില്‍ പ്രതികരിച്ച് പി കെ കുഞ്ഞാലിക്കുട്ടി
ഇ ഡി നേരത്തെ രവീന്ദ്രന്റെ സ്വത്ത്, ബിസിനസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്നിവ ശേഖരിച്ചിരുന്നു. എന്നാല്‍ രവീന്ദ്രന് ഹാജരാക്കിയ വരുമാനം സംബന്ധിച്ച കണക്കുകള്‍ ഇതുമായി പൊരുത്തപ്പെടുന്നതല്ല. തിങ്കളാഴ്ച കൂടുതല്‍ രേഖകള്‍ എന്തെങ്കിലും ഹാജരാക്കാനുണ്ടെങ്കില്‍ എത്തിക്കണം എന്നാണ് ആണ് ഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക