ഡൽഹി: നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല എം പിയുടെ 11.86 കോടി മൂല്യം വരുന്ന സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിച്ചെടുത്തു. ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷന്റെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആരോപണവിധേയനാണ് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി കൂടിയായ ഫറൂഖ് അബ്ദുള്ള.
ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷന്റെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഒക്ടോബറിൽ ഫറൂഖ് അബ്ദുള്ളയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ ചെയർമാൻ ആയിരുന്ന ഫറൂഖ് അബ്ദുള്ള 43 കോടി രൂപ ദുരുപയോഗം ചെയ്തുവെന്നായിരുന്നു ആരോപണം. ബാങ്ക് രേഖകളെ അടിസ്ഥാനമാക്കിയാണ് ചോദ്യം ചെയ്തതെന്ന് ഇ ഡി വൃത്തങ്ങൾ പറഞ്ഞിരുന്നു.
2002 – 2011 കാലയളവിൽ അഴിമതി നടത്തിയെന്ന് ആയിരുന്നു ആരോപണം. 43.69 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ആയിരുന്നു ഇവർക്ക് എതിരെയുണ്ടായ ആരോപണം.
ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സ്വത്തുക്കൾ പിടിച്ചെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക