കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കർഷക ബില്ലിനെതിരെ പ്രമേയം പാസാക്കുന്നതിനായി കേരള നിയമസഭ ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്. കർഷക ബില്ലിനെതിരെ പ്രമേയം പാസാക്കാനായി നാളെയാണ് നിയമസഭാ സമ്മേളനം നടത്താൻ തീരുമാനിച്ചിരുന്നത്. അനുമതി നിഷേധിച്ചതോടെ മുഖ്യമന്ത്രി ഗവർണർക്ക് കത്തയച്ചു. ഭരണഘടനയ്ക്ക് ചേർന്നതല്ല ഗവർണറുടെ നടപടിയെന്ന് കത്തിൽ പറയുന്നു.
കോവിഡ് ബാധിച്ച കവയിത്രി സുഗതകുമാരിയുടെ നില ഗുരുതരം
ഗവർണറുടെ തീരുമാനം രാഷ്ട്രീയ പ്രേരിതമാണ്. ഇത് ഭരണഘടനയ്ക്ക് നിരക്കാത്തതാണെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, പ്രത്യേക നിയമസഭ സമ്മേളനത്തിന് ഗവര്‍ണ്ണര്‍ അനുമതി നിഷേധിച്ചത് നിർഭാഗ്യകരമായി പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ശബ്ദം ഉയരേണ്ടത് നിയമസഭയിലാണ്. എന്നാല്‍ അടിയന്തിര പ്രധാന്യമില്ലന്ന സാങ്കേതിക കാരണം പറഞ്ഞ് നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണ്ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
അനുമതി നല്കിയില്ലങ്കിലും എംഎല്‍എമാര്‍ നിയമസഭയിലെ ശങ്കരനാരായണന് തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ സമ്മേളിച്ച് കേന്ദ്ര നിയമത്തിനെതിരെയുള്ള പ്രമേയം പാസാക്കണമെന്ന് രമേശ് ചെന്നിത്തല പാര്‍ലമെന്ററി കാര്യമന്ത്രി എ.കെ ബാലനോട് ആവശ്യപ്പെട്ടു. പ്രത്യേക സഭാ സമ്മേളനത്തിനായി ഇനി ഗവർണറെ സമീപിക്കില്ലെന്ന് കൃഷി മന്ത്രി വിഎസ് സുനിൽ കുമാർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക