തിരുവനന്തപുരം: 28 വര്‍ഷത്തിനു ശേഷം സിസ്റ്റര്‍ അഭയയ്ക്ക് നീതിയുമായി തിരുവനന്തപുരം സിബിഐ കോടതി. ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് കോടതി വിധി പ്രസ്താവത്തിലൂടെ വ്യക്തമാക്കി. ശിക്ഷ നാളെ വിധിക്കും.
ഏറെ നാളത്തെ വ്യവഹാരത്തിനു ശേഷം ഒരു വർഷവും മൂന്നര മാസവും കൊണ്ടു വിചാരണ പൂർത്തിയാക്കിയാണ് തിരുവനന്തപുരം സിബിഐ കോടതി ഇന്നു വിധി പറയുന്നത്. ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയുമാണ് കേസിലെ പ്രതികൾ.
പ്രതികൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടത് കണ്ട അഭയയെ തലയ്ക്ക് കോടാലി കൊണ്ടു അടിച്ചു കൊലപ്പെടുത്തി മൃതദേഹം കിണറ്റിൽ തള്ളിയെന്നാണ് സി.ബി.ഐ അന്വേഷണത്തില്‍ കണ്ടെത്തിയ ഉത്തരം.അന്വേഷിച്ചവര്‍ ആത്മഹത്യ ചെയ്ത, സംശയിച്ച് ചോദ്യം ചെയ്തവരെ കാണാതായ, തെളിവുകള്‍ അട്ടിമറിക്കപ്പെട്ട, രഹസ്യമൊഴി നൽകിയ സാക്ഷികൾ അടക്കം കൂറുമാറിയ കേസാണിത്.
അഭയ കൊല്ലപ്പെട്ട ദിവസം പുലർച്ചെ കോൺവെന്റിൽ മോഷണത്തിനെത്തിയപ്പോൾ പ്രതികളെ കണ്ടെന്ന അടയക്കാരാജുവിന്റെ മൊഴിയും കന്യാകത്വം തെളിയിക്കാൻ സിസ്റ്റർ സെഫി ശസ്ത്രക്രിയ നടത്തിയെന്ന ഫോറൻസിക് സർജൻമാരുടെ മൊഴിയും നിർണായകമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക