എട്ടു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് വിധേയനായി സി.എം രവീന്ദ്രൻ. എൻഫോഴ്സ്മെന്റ ഡയറക്ടറേറ്റ് ഇന്നും സി.എം രവീന്ദ്രനെ ചോദ്യം ചെയ്തു. ഇതോടെ രവീന്ദ്രന്റെ മൂന്നാമത് ചോദ്യം ചെയ്യലും പൂർത്തിയായി. നേരത്തെ രണ്ടു തവണകളായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ 25 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
ആദ്യ ദിവസം ഒൻപത് രേഖകൾ ഹാജരാക്കാൻ രവീന്ദ്രനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്ന് അദ്ദേഹം നാല് രേഖകൾ മാത്രമാണ് ഹാജരാക്കിയിരുന്നത്. പിന്നീട് രണ്ടാം ദിവസവും മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് സി.എം രവീന്ദ്രനെ ചോദ്യം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക