സംവിധായകനും തിരക്കഥാകൃത്തുമായ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. സുഹൃത്തുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സിൽ വച്ച് രക്തസ്രാവം ഉണ്ടായിരുന്നു.
രാജ്യത്തെ ഡിടിഎച്ച് രംഗത്ത് മാറ്റം; കേന്ദ്രം അംഗീകാരം നല്കി
കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ വച്ചാണ് മരണം സംഭവിച്ചത്. രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലിൽ ഐസിയുവിലാരുന്നു ഷാനവാസ്. 2015ല്‍ കരി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സംവിധായക നിരയിലെത്തുന്നത്. ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്.
നേരത്തെ ഷാനവാസ് മരിച്ചു എന്ന തരത്തിലുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. എന്നാൽ, വാർത്ത തള്ളി നടനും നിർമ്മാതാവുമായ വിജയ് ബാബു ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിരുന്നു. ഷാനവാസ് വെന്റിലേറ്ററിലാണെന്നും ഹൃദയമിടിപ്പുണ്ടെന്നും അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും വിജയ് ബാബു ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ‘ഒരു ആയുഷ്ക്കാലത്തേക്കുള്ള ഓർമകളും എന്നോട് പറഞ്ഞ കുറേ കഥകളും ബാക്കി വെച്ച് അവൻ പോയി…. നമ്മുടെ സൂഫി..’ എന്ന് കുറിച്ചുകൊണ്ട് വിജയ് ബാബുവും ഷാനവാസിന്റെ മരണ വിവരം സ്ഥിരീകരിച്ചു.
https://www.facebook.com/Vijaybabuofficial/photos/a.322222264608788/1971823172982014/
ആറു വര്‍ഷത്തെ പ്രണയത്തിന് ഒടുവില്‍ വിവാഹം; എലീനയ്ക്ക് നേരെ വിമര്‍ശനം, മറുപടിയുമായി താരം
പ്രതികരിക്കാൻ ഇവിടെ എഴുതുക