എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടി വന്നാലും കേരളത്തിൽ കാർഷിക നിയമം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ വ്യക്തമാക്കി. കേന്ദ്ര കാർഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കുന്നതിനായി ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരാനിരുന്നതായിരുന്നു. എന്നാൽ സംസ്ഥാന ഗവർണർ സമ്മേളനത്തിനുള്ള അനുമതി നിഷേധിക്കുകയാണുണ്ടായത്. ഇതിനു പിന്നാലെ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി വിഎസ് സുനിൽ പ്രതികരിച്ചത്.
ബനാന റിപബ്ലിക് അല്ല ഫെഡറൽ റിപബ്ലിക്കെന്നും ബദൽ നിയമത്തെപറ്റിയുള്ള കാര്യം ആലോചനയിലാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഗവർണർ തന്റെ അധികാരം ദുരുപയോഗം ചെയ്യുകയാണുണ്ടായതെന്നും ഒരു ഗവർണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും അദ്ദേഹം വിമർശിച്ചു. മന്ത്രിസഭാ യോഗ തീരുമാനത്തിൽ വിവേചനാധികാരമില്ലെന്നും സർക്കാരിന്റെ അഭിപ്രായം രേഖപ്പെടുത്തേണ്ട നിർണായ ഘട്ടത്തിലാണ് നിഷേധം ഉണ്ടായതെന്നും വിഎസ് സുനിൽ കുമാർ പറഞ്ഞു. കാര്യങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകിയിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗുരുവായൂർ ക്ഷേത്രം തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി
പ്രതികരിക്കാൻ ഇവിടെ എഴുതുക