ഗുരുവായൂർ ക്ഷേത്രം തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രം തുറന്നു പ്രവർത്തിക്കാം. ക്ഷേത്ര ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ക്ഷേത്രം താത്കാലികമായി അടച്ചിടാനുള്ള നിർദേശം നൽകിയത്. ഇത് പ്രകാരം ക്ഷേത്രം രണ്ടാഴ്ച അടച്ചിട്ടിരുന്നു. തുടർന്ന് കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് ക്ഷേത്രം തുറക്കാനുള്ള തീരുമാനമായത്. വെർച്വൽ ക്യൂ വഴി ദിവസം 3000 പേർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വാതിൽമാടം വരെ ദർശനത്തിനു അനുമതി നൽകും.
ചോറൂണ് ഒഴികെ വിവാഹം, തുലാഭാരം വാഹനപൂജ തുടങ്ങി എല്ലാ വഴിപാടുകളും പതിവു പോലെ നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ക്ഷേത്ര കാര്യങ്ങൾ നടക്കുന്നതെന്ന് ഉറപ്പുവരുത്താൻ ദേവസ്വം അഡ്മിനിസ്ട്രേറ്ററെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നീ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ക്ഷേത്രത്തിലെ പ്രവർത്തനങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക