തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നേതാക്കൾ കൊവിഡ് ബാധിതരാകുന്നതിൽ ആരോഗ്യ വകുപ്പിന് ആശങ്കയെന്ന് റിപ്പോർട്ട്. രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് ബാധിതരാകുന്ന നേതാക്കളുടെ എണ്ണം കൂടുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് എംകെ മുനീർ, കോൺഗ്രസ് നേതാക്കളായ വിഎം സുധീരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ കൊവിഡ് ബാധിതരായി ചികിത്സയിലാനുള്ളത്.
കൂടാതെ കൂടാതെ തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ ആലപ്പുഴയിലെ കോൺഗ്രസ് നേതൃത്വത്തെയൊന്നാകെ കൊവിഡ് പിടികൂടിയത് പ്രചാരണത്തേയും പാർട്ടിയുടെ പ്രകടനത്തേയും ബാധിച്ചു. തെരഞ്ഞെടുപ്പുവേളയിലാണ് കെപിസിസി വൈസ് പ്രസിഡന്റ് പിസി വിഷ്ണുനാഥ്, എഎ ഷുക്കൂർ, എം മുരളി, ഷാനിമോൾ ഉസ്മാൻ , ഡിസിസി പ്രസിഡന്റ് എം ലിജു , യുഡിഎഫ് ജില്ലാ കൺവീനർ ഷാജി മോഹൻ എന്നിവർ കൊവിഡ് ബാധിതരായത്. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെയുള്ള രണ്ടാഴ്ച്ച നിർണായകമെന്ന് ആരോഗ്യ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ആശുപത്രികളിൽ കൂടുതൽ കിടക്കകൾ സജ്ജീകരിക്കുകയാണ് ആരോഗ്യ വകുപ്പ് ചെയുന്നത്. കൂടാതെ =വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കി കൂടുതൽ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും കണ്ടെത്തുന്നുണ്ട്. ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളിൽ വലിയ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക