ഡല്‍ഹി: പ്രതിപക്ഷം അധികാരത്തിലിരുന്ന സമയത്ത് കര്‍ഷകര്‍ക്ക് വേണ്ടി യാതൊന്നും ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നുണ പ്രചരിപ്പിക്കാനാണ് ഇപ്പോഴും അവര്‍ ശ്രമിക്കുന്നത്. എന്നാല്‍ അവരുടെ നുണപ്രചാരണം വൈകാതെ ജനം തളളുമെന്നും മോദി പറഞ്ഞു.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഈ അവസരത്തില്‍ രാഷ്ട്രീയം കളിക്കുകയാണ്. കേന്ദ്രം നല്കുന്ന സഹായധനം ബംഗാള്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കുന്നില്ല. പ്രതിപക്ഷം ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയായി മാറിയെന്നും അദ്ദേഹം പരിഹസിച്ചു.
വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് പ്രധാനമന്ത്രി സൂചന നല്കി. രാജ്യത്തെ ചെറുകിട കര്‍ഷകര്‍ക്ക് വേണ്ടിയാണ് പുതിയ നിയമങ്ങള്‍ കൊണ്ടുവന്നത്. കര്‍ഷകരുടെ ജീവിത സാഹചര്യം ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക