പാലക്കാട് തേങ്കുറിശ്ശിയിൽ നടന്ന ദുരഭിമാനക്കൊലയിൽ ഇന്ന് പ്രതികളുമായി തെളിവെടുപ്പ് നടത്തും. രാത്രി 9 .30 ഓടെയാണ് അനീഷിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ പ്രഭു കുമാറിന്റെയും, സുരേഷിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്. അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനുമാണ് പിടിയിലായ പ്രതികൾ. അതേസമയം, കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി പാലക്കാട് ജില്ലാ കലക്ടർ ഉത്തരവിറക്കിയിരുന്നു.
സിബിഎസ്ഇ ബോർഡ് പരീക്ഷ തീയതി വ്യഴാഴ്ച പ്രഖ്യാപിക്കും
കൊലപാതകത്തിലെ ഗൂഢാലോചന ഉൾപ്പെടെ പൊലീസ് അന്വഷണം നടത്തുന്നുണ്ട്. നിലവിൽ കൊലക്കുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതൽ വകുപ്പുകൾ ചുമത്താനാണ് തീരുമാനം. ഇന്ന് ഉച്ചയ്ക്ക് മുൻപായി സംഭവം നടന്ന സ്ഥലത്ത് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും. വൈകീട്ട് മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കും.
കോൺഗ്രസ് , ലീഗ് പ്രവർത്തകർ പാർട്ടി വിട്ടു; ഇനി സിപിഐഎമ്മിനൊപ്പം
പ്രതികരിക്കാൻ ഇവിടെ എഴുതുക