തൃശൂർ കോർപ്പറേഷനിൽ മേയർ പദവി ആർക്കാണെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. കഴിഞ്ഞ ദിവസം നടന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് ചർച്ചയിലും ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനമുണ്ടാകില്ല. വിമത കൗൺസിലർ എംകെ വർഗീസ് മുന്നോട്ടുവച്ച ഉപാധികളിൽ ധാരണയാകാത്തതാണ് തീരുമാനത്തിൽ അനിശ്ചിതത്വത്തിന് കാരണം. കോൺഗ്രസ് വിമതനെ കൂടാതെ എൽഡിഎഫിന് 24ഉം യുഡിഎഫിന് 23ഉം ബിജെപിക്ക് ആറുമാണ് കക്ഷി നില.
പാലക്കാട് ദുരഭിമാനകൊലയിൽ ഇന്ന് തെളിവെടുപ്പ് നടത്തും
എം കെ വർഗീസ് യുഡിഎഫിനൊപ്പം നിന്നാൽ നറുക്കെടുപ്പ് ആവശ്യമായി വരും. പക്ഷെ, എൽഡിഎഫിനൊപ്പം നിൽക്കുമെന്ന് വർഗീസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ രണ്ടുവർഷം മേയർ പദവി നൽകാമെന്നും ഭരണത്തിലേറി ആദ്യ വർഷം മേയർ പദവി നൽകാനാകില്ലെന്നുമായിരുന്നു സിപിഐഎം നേതൃത്വത്തിന്റെ നിലപാട്. അന്തിമ തീരുമാനം ജില്ലാതലത്തിൽ തന്നെ എടുക്കാനാണ് നിർദേശം.
ഒടുവിൽ ഗവർണറുടെ അനുമതി; അടിയന്തര നിയമസഭാ സമ്മേളനം വ്യാഴാഴ്ച ചേരും
പ്രതികരിക്കാൻ ഇവിടെ എഴുതുക