അടിയന്തര നിയമസഭാ സമ്മേളനത്തിന് ഒടുവിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകി. വ്യാഴാഴ്ച നിയമസഭാ സമ്മേളനം ചേരാനാണ് അനുമതി നൽകിയിരിക്കുന്നത്. നേരത്തെ ഗവർണർ നിയമസഭ സമ്മേളനത്തിന് അനുമതി നൽകാതിരുന്നതിൽ മന്ത്രിമാർ വിമർശനം രേഖപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഗവർണർക്ക് കത്തും നൽകിയിരുന്നു. കൂടാതെ, സ്പീക്കർ ശ്രീരാമകൃഷ്ണൻ ഗവർണറുമായി കൂടിക്കാഴ്ച നടത്തി. സ്പീക്കറേയും ഗവർണർ അതൃപ്തി അറിയിച്ചിരുന്നു. ആദ്യം അനുമതി തേടിയ രീതി ശരിയല്ലെന്നാണ് അനുമതി നിഷേധിക്കാനുള്ള കാരണമായി ഗവർണർ പറഞ്ഞത്.
ധൻബാദ് – ആലപ്പി എക്സ്പ്രസ് ജനുവരി മുതൽ
നിയമസഭാ സമ്മേളനത്തിന് വീണ്ടും അനുമതി തേടുകയും ഇതിന് പിന്നാലെയാണ് ഗവർണർ അനുമതി നൽകുകയും ചെയ്തു. കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നിയമസഭാ സമ്മേളനം വിളിക്കാൻ സർക്കാർ തീരുമാനിച്ചത്. പ്രതിപക്ഷവും സമ്മേളന നടപടിയെ പിന്തുണച്ചിരുന്നു.
കോൺഗ്രസ് , ലീഗ് പ്രവർത്തകർ പാർട്ടി വിട്ടു; ഇനി സിപിഐഎമ്മിനൊപ്പം
പ്രതികരിക്കാൻ ഇവിടെ എഴുതുക