മസ്കറ്റ്: അടുത്ത വർഷം ജനുവരി ഒന്നുമുതൽ 600 പ്രവാസി അഭിഭാഷകർക്ക് ഒമാൻ കോടതികളിൽ വാദിക്കാനാവില്ല. കോടതികളിൽ കൂടുതൽ സ്വദേശി അഭിഭാഷകർക്ക് അവസരം നൽകുക എന്ന സർക്കാർ ശ്രമങ്ങളുടെ ഭാഗമായാണിത്.
അടുത്ത വർഷം മുതൽ ഒമാനിലെ സുപ്രീംകോടതി ഉൾപ്പെടെ വിവിധ കോടതികളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രവാസി അഭിഭാഷകർക്ക് കോടതികളിൽ ഹാജരാകാനോ വാദിക്കാനോ കഴിയില്ലെന്ന് ഒമാൻ നീതിന്യായ, നിയമകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
കോവിഡ് : ഗുജറാത്തിൽ 20.6 ശതമാനം കുടുംബങ്ങളും കടുത്ത പട്ടിണിയിലെന്ന് സർവേ
ഒമാനി ലോയേഴ്സ് അസോസിയേഷൻറെ നിരന്തര അഭ്യർത്ഥനകൾ മാനിച്ചാണ് ഒമാൻ നീതിന്യായ, നിയമകാര്യ മന്ത്രാലയത്തിൻറെ ഈ തീരുമാനം.
ഇതോടെ പ്രൈമറി, അപ്പീൽ, സുപ്രീം കോടതികളിൽ ഒമാനി അഭിഭാഷകർക്ക് മാത്രമായിരിക്കും കേസുകൾ വാദിക്കാൻ അവസരം ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക