വുഹാൻ: ചൈനയിലെ വുഹാനിലായിരുന്നു ലോകത്ത് ആദ്യമായി കോവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കോവിഡ് സ്ഥിരീകരിച്ചിട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും വൈറസിന്റെ പിടിയിലായിക്കഴിഞ്ഞു. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയാകട്ടെ സാധാരണ സ്ഥിതിയിലേക്ക് മടങ്ങുകയാണ്.
വുഹാനിലെ രോഗബാധിതരുടെ എണ്ണം ചൈന കൃത്യമായി പുറത്തുവിട്ടില്ലെന്ന് കണ്ടെത്തിയിരിക്കുകയാണ്. ഏകദേശം ഒരു കോടിയിലധികം ആളുകള്‍ വസിക്കുന്ന പ്രദേശമാണ് വുഹാന്‍. ഇതില്‍ 4.4 ശതമാനം ആളുകളിലും കോവിഡിനെതിരായ ആന്റിബോഡി കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളാണ്(സി.ഡി.സി) പുതിയ പഠനം നടത്തിയിരിക്കുന്നത്.
വുഹാനില്‍ ഏതാണ്ട് 50,000 പേര്‍ക്ക് മാത്രമേ കോവിഡ് ബാധിച്ചുള്ളുവെന്നാണ് ചൈന പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അഞ്ച് ലക്ഷത്തിനടുത്ത് പ്രദേശവാസികള്‍ രോഗികളായിരിക്കാമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതില്‍ ചൈന സ്വീകരിച്ച പല നിലപാടുകളും ആഗോള തലത്തില്‍ വന്‍ എതിര്‍പ്പുകള്‍ക്ക് കാരണമായിരുന്നു.
കഴിഞ്ഞ ജനുവരി-ഫെബ്രുവരി സമയങ്ങളിലാണ് ചൈനയില്‍ വൈറസ് പ്രാരംഭ ഘട്ടം ഭേദിച്ചത്. ഈ സമയത്ത് ടെസ്റ്റുകള്‍ കുറച്ച് മാത്രമായിരുന്നു നടത്തിയിരുന്നതെന്നാണ് സി.ഡി.സി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക