കേന്ദ്ര കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു. സമ്മേളനം ആരംഭിച്ചത് രാവിലെ ഒന്‍പതിനാണ്. മുഖ്യമന്ത്രി പിണറായി വിജയന് സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിക്കും. സംസാരിക്കാന്‍ അവസരമുണ്ടാവുക പ്രതിപക്ഷ നേതാവിനും കക്ഷി നേതാക്കള്‍ക്കും മാത്രമാണ്. എന്നാൽ കൊവിഡ് നിരീക്ഷണത്തിലായതിനാല്‍ പ്രതിപക്ഷ നേതാവ് സഭയിലെത്തില്ല.
തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ തദ്ദേശീയര്‍ക്ക് സൗജന്യ യാത്ര അനുവദിക്കും
ഇന്നത്തേത്, കേരളാ കോണ്‍ഗ്രസ് എം ജോസ് വിഭാഗം ഇടതുമുന്നണിയിലെത്തിയ ശേഷമുള്ള ആദ്യ സഭാ സമ്മേളനമാണ്. പ്രമേയത്തെ എതിര്‍ക്കുമെന്ന് ബിജെപിയുടെ ഏക അംഗം ഒ. രാജഗോപാല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക