അന്യസംസ്ഥാന ലോട്ടറികളുടെ വില്‍പ്പന നിയന്ത്രിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി തള്ളി ഹൈക്കോടതി. ഇതോടെ സംസ്ഥാനത്ത് അന്യസംസ്ഥാനലോട്ടറി വില്‍പ്പനയ്ക്കുണ്ടായിരുന്ന വിലക്ക് നീങ്ങി. നാഗാലാന്‍ഡ് ലോട്ടറി വില്‍പ്പനയ്ക്കാണ് ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്. അന്യസംസ്ഥാന ലോട്ടറി ടിക്കറ്റ് വില്‍പ്പന നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിയമം കൊണ്ടുവരാന്‍ അധികാരമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
സംസ്ഥാനങ്ങള്‍ ലോട്ടറി ഫ്രീ സോണ്‍ ആയിരിക്കാത്തപക്ഷം അന്യസംസ്ഥാനങ്ങളുടെ ലോട്ടറി വില്‍ക്കരുതെന്ന് പറയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കാകില്ല. നിയമവിരുദ്ധമായാണ് ലോട്ടറി വില്‍പ്പന നടക്കുന്നതെങ്കില്‍ കേന്ദ്രസര്‍ക്കാരിന് ഇടപെടാനാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
‘പിണറായിയെ വിമർശിക്കുന്നത് മമ്മൂട്ടിയ്ക്ക് ഇഷ്ടമല്ല’; ഡയലോഗ് തിരുത്താൻ സമ്മതിച്ചില്ലെന്ന് ജോയ് മാത്യു
2005ലെ കേരള പേപ്പര്‍ ലോട്ടറീസ് നിയന്ത്രണ നിയമത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയാണ് ഹൈക്കോടതി തള്ളിയത്. സാന്റിയാഗോ മാര്‍ട്ടിന്റെ ഫ്യൂചര്‍ ഗെയ്മിംഗ് സൊല്യൂഷന്‍സ് നല്കിയ ഹര്ജിയിന്മേലാണ് ഹൈക്കോടതിയുടെ നടപടി.
ലോട്ടറി വില്‍പ്പനയും ഇതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലും സംസ്ഥാനസര്‍ക്കാര്‍ ഇടപെടരുതെന്ന് ഹൈക്കോടതി നിഷ്കര്‍ഷിക്കുന്നു. എന്നാല്‍ ലോട്ടറി വില്‍പ്പനയുടെ കാര്യത്തിലും മാര്‍ക്കറ്റിംഗിലും അന്യസംസ്ഥാനലോട്ടറികള്‍ നിലവിലെ ചട്ടങ്ങള്‍ ലംഘിക്കുന്നു എന്ന നിലവന്നാല്‍ സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാരിനെ അറിയിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക