മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിയ്ക്കുന്നത് മമ്മൂട്ടിയ്ക്ക് ഇഷ്ടമല്ലെന്ന് നടനും സംവിധായകനും ആയ ജോയ് മാത്യു. മറുനാടൻ മലയാളിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ പിണറായി ആരാധനയെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. താനും മമ്മൂട്ടിയും അഭിനയിച്ച സിനിമയിൽ പിണറായി വിജയനെ പ്രശംസിക്കുന്ന ഒരു സംഭാഷണം ഉണ്ടായിരുന്നു. സിനിമയിലെ തിരക്കഥാകൃത്ത് എന്ന രീതിയിൽ ആ സംഭാഷണം ഉചിതമായി തോന്നാത്തത് കൊണ്ട് ഞാൻ തിരുത്താൻ ശ്രമിച്ചു. എന്നാൽ മമ്മൂട്ടി അനുവദിച്ചില്ലെന്നും ജോയ് മാത്യു പറഞ്ഞു.
ജോയ് മാത്യുവിന്റെ വാക്കുകൾ
‘മമ്മൂട്ടി പഠിക്കുമ്പോഴേ എസ്എഫ്ഐക്കാരനായിരുന്നു. അത് തുടർന്ന് പോകുന്നു. പിണറായി വിജയൻറെ വേണ്ടപ്പെട്ട ആളാണ്. നമ്മൾ പിണറായി വിജയനെ വിമർശിയ്ക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. ഞാൻ തിരക്കഥ എഴുതിയ അങ്കിൾ എന്ന സിനിമയിൽ മമ്മൂട്ടിയായിരുന്നു നായകൻ. കഥയിൽ സദാചാരത്തിന്റെ പേരിൽ കുട്ടിയെ തടഞ്ഞുവെയ്ക്കുന്ന ഒരു രംഗത്തിൽ കുട്ടിയുടെ അമ്മ ഇപ്രകാരം പറയുന്നുണ്ട്, ‘വേണ്ടിവന്നാൽ ഞാൻ വിജയേട്ടൻ വിളിക്കുമെന്ന്’ സിനിമയിൽ എന്റെ കഥാപാത്രത്തിന്റെ പേര് വിജയൻ എന്നായിരുന്നു. തിയറ്ററിൽ ഈ സംഭാഷണം കേട്ട് എല്ലാരും കയ്യടിച്ചു. എന്നാൽ തൊട്ടുപിന്നാലെ അടുത്ത സംഭാഷണം വന്നു, കുട്ടിയുടെ അമ്മ സാക്ഷാൽ കേരളത്തിലെ മുഖ്യമന്ത്രിയെയായിരുന്നു ഉദേശിച്ചത്.
എന്നാൽ സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഈ സംഭാഷണം ഞാൻ തിരുത്താൻ ശ്രമിച്ചു എന്നാൽ മമ്മൂട്ടി സമ്മതിച്ചില്ല. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും പറ്റി ഒരു സിനിമയിൽ പറയുന്നത് ശെരിയല്ല എന്ന് ഞാൻ പറഞ്ഞു. എന്നാൽ ആ സംഭാഷണം ശെരിയാണെന്നും അത് തിരുത്തേണ്ട ആവശ്യമില്ലെന്നും മമ്മൂട്ടി പറഞ്ഞു. കഠിനമായ സ്നേഹമുള്ള ആളാണ് മമ്മൂട്ടി. നമുക്ക് ഒരു ആപത്ത് പറ്റിയെന്നു അറിഞ്ഞാൽ മമ്മൂട്ടി അപ്പോൾ തന്നെ വിളിക്കും.
കൊറോണ സമയത്ത് സഹായം എന്തെങ്കിലും ആവശ്യം ഉണ്ടോ എന്ന് അന്വേഷിച്ച് അദ്ദേഹമെന്നെ വിളിച്ചിരുന്നു. എന്നാൽ മോഹൻലാൽ രാഷ്ട്രീയം പറയില്ല. എന്നാൽ നമ്മൾ പറയുന്നതൊക്കെ കേൾക്കും. വളരെ കൂളായ വ്യക്തിയാണ് അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക