നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണത്തിനിടയാക്കിയ തര്‍ക്ക വസ്തുവായ നാല് സെന്റ് പരാതിക്കാരിയായ വസന്തയുടെ ഉടമസ്ഥതയിലുളളതാണെന്ന് അതിയന്നൂര്‍ വില്ലേജ് ഓഫിസ് സ്ഥിരീകരിച്ചു. വസന്ത താമസിക്കുന്ന വീടും അടക്കം എട്ട് സെന്റ് ഭൂമി കൊച്ചുമകന് എ എസ് ശരത്കുമാറിന്റെയും പേരിലാണെന്നും വിവരാവകാശരേഖ വ്യക്തമാക്കുന്നു.
2007ലാണ് വസന്ത വസ്തു വാങ്ങുന്നത്. എന്നാൽ ഇതേ ഭൂമി മറ്റ് മൂന്ന് പേരുടെ (എസ്.സുകുമാരന്‍ നായര്‍, കെ.കമലാക്ഷി, കെ.വിമല) പേരിലാണെന്നുള്ള തെറ്റായരേഖ നെയ്യാറ്റിന്‍കര താലൂക്ക് ഓഫിസില്‍ നിന്നും രാജന് ലഭിച്ചിരുന്നതിനെ തുടർന്നായിരുന്നു ഭൂമിക്ക് വേണ്ടിയുള്ള രാജന്റെ പോരാട്ടം. ഒന്നര വർഷം മുൻപാണ് ഒഴിഞ്ഞു കിടന്ന ഭൂമിയില്‍ ഷെഡ് നിര്‍മിച്ച് രാജന് കുടുംബത്തോടൊപ്പം താമസം തുടങ്ങിയത്.
മാസങ്ങള്‍ക്ക് ശേഷം അയല്‍വാസിയായ വസന്ത ഭൂമിയുടെ അവകാശം ഉന്നയിച്ച് കോടതിയെ സമീപിച്ചു. ഇതേ തുടർന്ന് രാജൻ നെയ്യാറ്റിൻകര താലൂക്ക് ഓഫിസില്‍ വസ്തുവിന്റെ വിശദാംശങ്ങള്‍ തേടി വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയപ്പോഴാണ് തെറ്റായ രേഖ ലഭിച്ചത്.
തെറ്റായ വിവരം ലഭിച്ചതും അതിനെ വിശ്വസിച്ചതുമാണ് അച്ഛനെയും അമ്മയെയും മരണത്തിലേക്കു തളളി വിട്ടതെന്നും അവരുടെ മരണങ്ങളില്‍ നേരിട്ടല്ലെങ്കിലും തെറ്റായ വിവരം നല്കിയ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും രാജന്റെ മക്കൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക