ബെംഗളൂരു: മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വിഷം നല്കി കൊല്ലാന്‍ ശ്രമിച്ചതായി മുതിര്‍ന്ന ഐ.എസ്.ആര്.ഒ ശാസ്ത്രജ്ഞന് വെളിപ്പെടുത്തി. ഐ.എസ്.ആര്.ഒ ഉപദേശകനായി പ്രവര്‍ത്തിക്കുന്ന തപന്‍ മിശ്രയാണ് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്.
2017ല്‍ മെയ് 23ന് ഐ.എസ്.ആര്.ഒ ആസ്ഥാനത്ത് നടന്ന സ്ഥാനക്കയറ്റ അഭിമുഖത്തിനിടെ മാരകമായ ആര്‍സെനിക് ട്രൈയോക്സൈഡ് നല്‍കുകയായിരുന്നു എന്നാണ് തപന്‍ മിശ്ര ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.
വിഷബാധ ഏറ്റതിനെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികില്‍സ തേടിയതിന്റെ രേഖകളും മിശ്ര പങ്കുവെച്ചിട്ടുണ്ട്. ഉച്ചഭക്ഷണത്തിന് ശേഷം നല്കിയ ലഘുഭക്ഷണത്തിലാണ് വിഷം കലര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ചാരന്മാരെ ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്ന് സംശയിക്കുന്നതായും സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തണമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.
അഹമ്മദാാബാദിലെ ഐ.എസ്.ആര്.ഒയുടെ സ്പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടറായും മിശ്ര പ്രവര്‍ത്തിച്ചിട്ടുണ്ട്.
സൈന്യത്തിന് ആവശ്യമായ ഉപഗ്രഹാധിഷ്ഠിത റഡാര്‍ സംവിധാനങ്ങള്‍ നിര്‍മിക്കാന്‍ തപന്‍ മിശ്ര നേതൃത്വം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ഐ.എസ്.ആര്.ഒ ആഭ്യന്തരതലത്തില്‍ അന്വേഷണം നടത്തുമെന്ന് ചെയര്മാന് കെ.ശിവന് ഇന്ത്യ ടുഡേയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക