ഡല്‍ഹി: കോവിഡ് പ്രതിസന്ധി നിലനില്‍ക്കെ കേരളമുള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ആശങ്കയിലായി രാജ്യം. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്കി കഴിഞ്ഞു. മൃഗസംരക്ഷണ മന്ത്രാലയത്തിന് കീഴില്‍ ഡല്‍ഹിയില്‍ കണ്ട്രോള് റൂം സജ്ജമാക്കി. വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യം മൃഗസംരക്ഷണ സഹമന്ത്രി സഞ്ജീവ് കുമാര്‍ ബല്യാണ് വിലയിരുത്തി. കേരളം പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഹിമാചല്‍പ്രദേശ്
രാജ്യത്ത് ഹിമാചല്‍ പ്രദേശിലാണ് പക്ഷിപ്പനി ആദ്യമായി സ്ഥിരീകരിക്കുന്നത്. ഏകദേശം 2,300 പക്ഷികളാണ് പക്ഷിപ്പിനി ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. വളര്‍ത്തുമൃഗങ്ങളിലേക്ക് വൈറസ് പടര്‍ന്നിട്ടില്ലെന്ന് ഹിമാചല്‍ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.
കേരളം
സംസ്ഥാനത്തെ ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം ബാധിച്ച പന്ത്രണ്ടായിരത്തോളം താറാവുകള്‍ രോഗം ബാധിച്ച് മരിച്ചു. രോഗം ബാധിച്ച 36,000 താറാവുകളെ നശിപ്പിച്ചെന്നും മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ. രാജു വ്യക്തമാക്കി. രോഗം പടരാതിരിക്കാനുളള എല്ലാ മുന്‍കരുതലുകളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. സ്ഥിതി ഇപ്പോള്‍ നിയന്ത്രണ വിധേയണമാണെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശ്
മധ്യപ്രദേശില്‍ പശുക്കളിലാണ് പക്ഷിപ്പനി വൈറസിന്റെ വകഭേദമായ വൈറസ് കണ്ടെത്തിയത്. 375 പശുക്കള്‍ രോഗം ബാധിച്ച് മരിച്ചു. ഇന്‍ഡോര്‍, മധസോര്, അഗര്‍ മല്വ, സെഹോര്‍ സ്ഥലങ്ങളിലാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് വകഭേദം കണ്ടെത്തിയതോടെ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി. ഭോപ്പാലില്‍ കണ്ട്രോള് റൂമും സജ്ജമാക്കിയി്ട്ടുണ്ടെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് അറിയിച്ചു.
രാജസ്ഥാന്
ദേശാടനപ്പക്ഷികള്‍ ഏറെയെത്താറുളള രാജ്സ്ഥാനിലും പക്ഷിപ്പനിയുടെ ആശങ്ക ഇത്തവണയുണ്ട്. ഏകദേശം 500ലധികം ദേശാടനപ്പക്ഷികളാണ് വൈറസ് ബാധിച്ച് ചത്തത്. ഡിസംബര്‍ 25ന് അതിര്‍ത്തി ജില്ലയായ ജലാവറിലാണ് ആദ്യം പക്ഷിപ്പനി സ്ഥിരീകരിച്ചത്. പിന്നീട് കോട്ട, ബാരന്, ജയ്പൂര്‍, ബിക്കാനീര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്കും കൂടി രോഗം പടര്‍ന്നു.
ഹരിയാന
ഇന്ത്യയില്‍ പക്ഷിപ്പനി ഏറ്റവും രൂക്ഷമായിരിക്കുന്നത് ഹരിയാനയിലാണ്. കര്‍ഷക സമരം നടക്കുന്ന പന്ച്കുളയില് മാത്രം പത്ത് ലക്ഷത്തിലധം പക്ഷികള്‍ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് കൂട്ടത്തോടെ ചത്തു. സംസ്ഥാനത്തെ ഫാമുകള്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്കി.
ഹിസാര്‍ ജില്ലയില്‍ ഒന്നര ലക്ഷത്തിലേറെ കന്നുകാലികളാണ് പക്ഷിപ്പനി ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ഖട്ടര്‍ അറിയിച്ചു.
ഗുജറാത്ത്
ഗുജറാത്തിലെ സ്ഥിതി താരതമ്യനെ ആശ്വാസകരമാണ്. ജുനാഗ് ജില്ലയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചരിക്കുന്നത്. വൈറസ് വ്യാപനം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അയല്‍സംസ്ഥാനങ്ങളായ രാജസ്ഥാനിലടക്കം വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതയിലാണ് സംസ്ഥാനം.
യു.പി, കര്‍ണടാക, തമിഴ്നാട് എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഇറച്ചി കൊണ്ടുവരുന്നതിന് കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തി. സംസ്ഥാനത്തെ ഫാമുകളിലും മറ്റും നിരീക്ഷണം കര്‍ശനമാക്കാനും നിര്‍ദേശമുണ്ട്. ദേശാടനപക്ഷികള്‍ ധാരാളമായി എത്തുന്ന ജമ്മുകശ്മീരും ജാഗ്രതയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക