ശൂരനാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയും സുഹൃത്തും അറസ്റ്റിലായി. പോക്സോ നിയമപ്രകാരം അറസ്റ്റിലായത് കൊല്ലം പടിഞ്ഞാറേ കല്ലട സ്വദേശിയായ മുപ്പത്താറുകാരി, സുഹൃത്തും തിരുവല്ല നിരണം പടിഞ്ഞാറ്റംമുറിയില്‍ നിരണംപെട്ടി വീട്ടില്‍ അഭിലാഷ് എന്ന വിഷ്ണുനാരായണനു(40)മാണ്. ഇരുവരും വാടകക്ക് വീടെടുത്ത് താമസിക്കുന്ന സമയത്തായിരുന്നു പീഡനം. പെണ്‍കുട്ടി ഇക്കാര്യം അമ്മയെ ധരിപ്പിച്ചെങ്കിലും മറച്ചുവെച്ചു. വിവരമറിഞ്ഞെത്തിയ അമ്മൂമ്മ പിന്നീട് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥിപട്ടിക ഈ മാസം 11 ന് തീരുമാനിക്കും
നേരത്തേ പെണ്‍കുട്ടിയുടെ അമ്മ രണ്ടു വിവാഹം കഴിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് അഭിലാഷ്.
ഇയാളെ പെണ്‍കുട്ടിയുടെ അമ്മ ജ്യോതിഷസംബന്ധമായ ആവശ്യത്തിന് സമീപിക്കാറുണ്ടായിരുന്നു. ഈ ബന്ധം പിന്നീട് ഇരുവരെയും പ്രണയത്തിലെത്തിക്കുകയായിരുന്നു. കൂടാതെ ഇയാള്‍ തിരുവല്ലയിലെ വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും പൂജ നടത്തുകയായിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന ഇരുവരെയും തിരുവല്ലയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കൂടാതെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക