ലണ്ടൻ: ലോക കോടീശ്വരന്മാരില് ഒന്നാം സ്ഥാനത്തേക്ക് ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ലയുടെ സ്ഥാപകന്‍ ഇലോണ്‍ മസ്ക്. 4.8 ശതമാനം വളര്‍ച്ചാണ് ഓഹരിവിപണിയിൽ ടെസ്ലയുടെ മൂല്യം.
188.5 ബില്യൺ ഡോളറാണ് മസ്കിന്റെ സമ്പാദ്യം. കഴിഞ്ഞ 12 മാസത്തിനിടെ മസ്കിന്റെ ആസ്തിയിൽ 150 ബില്യൺ ഡോളറിന്റെ വളർച്ചയാണുണ്ടായത്. ഇതോടെ ആമസോണിന്റെ ഉടമ ജെഫ് ബെസോസിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി മസ്ക് ഒന്നാമതെത്തുകയായിരുന്നു.
ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടിക തയ്യാറാക്കിയത് ബ്ലൂംബർഗാണ്. നിലവില്‍ ബെസോസിനെക്കാൾ 1.5 ബില്യൺ ഡോളർ അധികമാണ് ഇലോണ്‍ മസ്കിന്. 2017 ഒക്ടോബർമുതൽ ബെസോസായിരുന്നു പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 2020-ൽമാത്രം ടെസ്ലയുടെ ഓഹരിമൂല്യം 743 ശതമാനം വർധിച്ചു. ബഹിരാകാശരംഗത്തെ സ്വകാര്യകമ്പനി സ്പേസ് എക്സിന്റെയും സ്ഥാപകനാണ് ദക്ഷിണാഫ്രിക്കയിൽ ജനിച്ച മസ്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക