കൊച്ചി ഇപ്പോൾ പഴയ കൊച്ചിയെ അല്ല.. നിരന്തരം മുഖച്ഛായ മാറ്റിക്കൊണ്ടേയിരിക്കുകയാണ്. ഇനിയിതാ വേഗത കൂടി കൂട്ടാനൊരുങ്ങുകയാണ് കൊച്ചി.. നാടിനും നാട്ടുകാരുടെ ജീവിതത്തിനും വേഗത പകരാൻ ഇന്ന് കുണ്ടന്നൂർ – വൈറ്റില മേൽപ്പാലങ്ങൾ മുഖ്യമന്ത്രി നാടിനു സമർപ്പിക്കും. ദേശീയപാതയുടെ ഭാഗമായി വരുന്ന മേല്‍പ്പാലങ്ങള്‍ക്ക് സംസ്ഥാന സർക്കാർ കിഫ്ബി വഴിയാണ് പണം കണ്ടെത്തി നല്‍കുന്നത്. പാലങ്ങളുടെ നൂറ് ശതമാനം പ്രവൃത്തികളും പൂർത്തീകരിച്ച് കൃത്യമായ എൻജിനീയറിംഗ് പ്രോട്ടോക്കോൾ അനുസരിച്ച് ഡൗൺ ഡേറ്റിംഗ് നടത്തി മാത്രമാണ് പാലം ജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നതെന്ന് മുഖ്യമന്ത്രി പറയുന്നു.
തിയേറ്ററുകളിൽ നൂറു ശതമാനം പ്രവേശനം പിൻവലിച്ച് തമിഴ്നാട് സർക്കാർ; അധിക പ്രദർശനങ്ങൾ നടത്താൻ അനുമതി
കിഫ്ബിയുടെ ധന സഹായത്താലുള്ള മേൽപാല നിർമാണം ആരംഭിച്ചത് 2018 മാർച്ച് 12നാണ്. പൊതുമാരാമത്ത് വിഭാഗത്തിന്റെ ദേശീയ പാതാ വികസനത്തിന്റെ മേൽനോട്ടത്തിലാണ് പാലം നിർമാണം പൂർത്തിയാക്കിയത്. അപ്രോച്ച് റോഡ് അടക്കം 717 മീറ്റർ നീളമുള്ള വൈറ്റിലയിലെ മേൽപാലത്തിന്റെ നിർമാണം ആരംഭിച്ചത് 2017 ഡിസംബർ 11നാണ്. ദേശീയപാതയുടെ വികസനത്തിലും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിലും വലിയ മുന്നേറ്റം ഈ പാലങ്ങൾ സജ്ജമാകുന്നതോടെ സാധ്യമാകും. മാത്രമല്ല, സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളിൽ അഭിമാനാർഹമായ നേട്ടം കൂടിയായിരിക്കുമിത്.
പുതിയ നയങ്ങളുമായി വാട്സ്ആപ്പ്; നയങ്ങൾ അംഗീകരിക്കാത്തവർക്ക് ഫെബ്രുവരി മുതൽ ആപ്പ് ഉപയോഗിക്കാനാവില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക