തിരുവനന്തപുരം കടയ്ക്കാവൂരില്‍ മകനെ പീഡിപ്പിച്ചെന്ന കേസില്‍ അമ്മയുടെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം പോക്സോ കോടതിയാണ് തള്ളിയത്. കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു കോടതി നിരീക്ഷണം. അതേസമയം കേസിന്റെ സാഹചര്യം മുഴുവന്‍ മാറിയെന്നും ലോക്കല്‍ പൊലീസില്‍ നിന്ന് ഐ.ജിയിലേക്ക് അന്വേഷണം മാറ്റിയത് പൊലീസിന് തന്നെ കേസില്‍ സംശയമുള്ളതിനാലാണെന്നും ചൂണ്ടിക്കാട്ടി വീണ്ടും ജാമ്യാപേക്ഷ നല്‍കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.
തിരുവനന്തപുരം കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിന്റെ ഫയലുകള്‍ എത്തിക്കാന്‍ ഐ.ജി ഹര്‍ഷിത അട്ടല്ലൂരി നിര്‍ദേശം നല്കി. പൊലീസ് വീഴ്ചയടക്കം പരിശോധിച്ചുള്ള വിശദ അന്വേഷണത്തിന് തുടക്കമായി. അമ്മക്കെതിരെ റജിസ്റ്റര്‍ ചെയ്ത ആദ്യ എഫ്.ഐ.ആര് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി. അതേസമയം കുട്ടി പരാതിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് വ്യക്തമാക്കുന്ന ആദ്യ കൗണ്‍സിലിങ് റിപ്പോര്‍ട്ട് പൊലീസ് പുറത്തുവിട്ടു.
അമ്മക്കെതിരായ പോക്സോ കേസ് വ്യാജമെന്ന സംശയം ശക്തമായതോടെയാണ് ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയെ ഡി.ജി.പി അന്വേഷണ ചുമതല ഏല്പിച്ചത്. കുട്ടിയുടെ രഹസ്യമൊഴിയും വൈദ്യപരിശോധനാഫലവും അടക്കം മുഴുവന്‍ ഫയലുകളും എത്തിക്കാന്‍ ഐ.ജി ആറ്റിങ്ങല്‍ ഡിവൈ.എസ്.പിക്ക് നിര്‍ദേശം നല്കി. ഇവ പരിശോധിച്ച ശേഷം തുടര്‍നടപടി തീരുമാനിക്കും. കുട്ടിയുടെ പിതാവില്‍ നിന്ന് പണം വാങ്ങിയാണ് പൊലീസ് അമ്മയെ അറസ്റ്റ് ചെയ്തതെന്ന ആക്ഷേപവും ഐ.ജി പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക