കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണം തേടി മുഖ്യമന്ത്രി. മുഖ്യമന്ത്രി വിശദീകരണം തേടിയത് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിനെ നേരിട്ട് വിളിപ്പിച്ചാണ്. മുഖ്യമന്ത്രി, വിവാദ പ്രസ്താവനകള്‍ വിലക്കി. മുഖ്യമന്ത്രി ബിജു പ്രഭാകറിനോട് നിയന്ത്രണം പാലിക്കണമെന്ന് നിര്‍ദേശിച്ചു. ബിജു പ്രഭാകര്‍, കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം തൊഴിലാളികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ബാര്‍ കോഴക്കേസില്‍ ബിജു രമേശിനെതിരെ തുടര്‍ നടപടികള്‍ക്ക് ഹൈക്കോടതി നിര്‍ദേശം
ഒരു വിഭാഗം തൊഴിലാളികളാണ് കെഎസ്ആര്‍ടിസിയിലെ പരിഷ്കരണങ്ങളെ തുരങ്കം വെയ്ക്കുന്നതെന്നും ഇവര്‍ കൃത്യമായി ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുകയാണെന്നും ബിജു പ്രഭാകര്‍ ആരോപിച്ചിരുന്നു. ഇന്നലെ ക്ലിഫ് ഹൗസിലേക്കാണ് മുഖ്യമന്ത്രി കെഎസ്ആര്‍ടിസി എംഡിയെ വിളിപ്പിച്ചത്. കെഎസ്ആര്‍ടിസിയിലെ പരിഷ്കരണങ്ങളില്‍ മാനേജ്മെന്റിനെതിരെ ചിലര്‍ കള്ളപ്രചാരണങ്ങള്‍ നടത്തുകയാണെന്നും ഈ സാഹചര്യത്തിലാണ് വാര്‍ത്താസമ്മേളനത്തില്‍ ചില കാര്യങ്ങള്‍ തുറന്നു പറയേണ്ടി വന്നതെന്ന് ബിജു പ്രഭാകര്‍ വ്യക്തമാക്കി.
കെഎസ്ആര്‍ടിസിയിലെ പരിഷ്കരണം സര്‍ക്കാരിന്റെ അജണ്ടയിലുള്ള കാര്യമാണെന്നും കെഎസ്ആര്‍ടിസിയെ രക്ഷിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും തൊഴിലാളി സംഘടനകളെയും ഉദ്യോഗസ്ഥരെയും വെറുപ്പിച്ചുകൊണ്ടുള്ള സമീപനം ഒഴിവാക്കണമെന്നും പരിഷ്കരണ നടപടികളില്‍ സര്‍ക്കാരിന്റെ മുഴുവന്‍ പിന്തുണയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക