തിരുവല്ലത്ത് വൃദ്ധയെ കൊലപ്പെടുത്തിയത് അതി ക്രൂരമായെന്ന് പോലീസ്. സംഭവത്തില്‍ ബിരുദ വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു വീട്ടുജോലിക്കാരിയുടെ ചെറുമകന് അലക്സ് ഗോപനെയാണ് ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്. സ്വര്‍ണവും പണവും തട്ടിയെടുക്കാന്‍ 78കാരിയായ ചാന് ബീവിയെന്ന വയോധികയെ അലക്സ് ക്രൂരമായാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് ജാന്‍ ബീവിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയിരുന്നു. പ്രാഥമിക പരിശോധനയില്‍ തന്നെ മോഷണം പ്രഫഷണല്‍ സംഘമല്ല നടത്തിയതെന്ന് വ്യക്തമായതോടെ വീടിനോട് പരിചയമുള്ളയാളാണ് പ്രതിയെന്ന് പൊലീസ് ഉറപ്പിച്ചു. രണ്ടു തവണ ചോദ്യം ചെയത്തോടെ അലക്സ് കുറ്റസമ്മതം നടത്തി. ജാന്‍ ബീവിയുടെ വീട്ടില്‍ മറ്റാരുമില്ലെന്നു ഉറപ്പാക്കിയ ശേഷമാണ് അലക്സ് മോഷണത്തിനെത്തിയത്. തോട്ടി ഉപയോഗിച്ച് വാതില്‍ തുറന്ന് അകത്തുകയറി വൃദ്ധയുടെ സ്വര്‍ണമാല വലിച്ച് പൊട്ടിക്കാന്‍ ശ്രമിച്ചു.
നിലത്ത് വീണ ജാന്‍ ബീവിയുടെ തല ചുമരില്‍ ഇടിപ്പിച്ചു ക്രൂരമായി കൊലപ്പെടുത്തി. മരിക്കുന്നതിന് മുന്‍പ് കൈകള്‍ പിന്നില്‍ കൂട്ടി പിടിച്ചശേഷം വളയും മോഷ്ടിച്ചു.കൊലപാതകം നടന്ന വിവരം പൊലീസിനോട് വിവരിക്കുമ്ബോഴും പ്രതിക്ക് കുലുക്കമുണ്ടായില്ല. ജാന്‍ ബീവിയുടെ വീട്ടില്‍ നിന്ന് നേരത്തെയും പണം മോഷണം പോയിരുന്നെങ്കിലും ഇത് കണ്ടെത്താന്‍ സാധിച്ചിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മോഷ്ടിച്ച സ്വര്‍ണവും, അതില്‍ കുറച്ച് വിറ്റു കിട്ടിയ പണവും അമ്മ ജോലി ചെയ്യുന്ന ട്യൂട്ടോറിയല്‍ കോളേജ് കെട്ടിടത്തില്‍ അലക്സ് ഒളിപ്പിച്ചു.
അതേസമയം, പ്രതിയെ തെളിവിടുപ്പിനു എത്തിച്ചപ്പോള്‍ വൈകാരികയാ രംഗങ്ങളായിരുന്നു ചാന് ബീവി കൊല്ലപ്പെട്ട വീട്ടില്‍ നടന്നത്. ‘എന്തിനാണ് മോനേ നീ അമ്മയേ കൊന്നത്..? ചോദിച്ചിരുന്നെങ്കില്‍ ആ സ്വര്‍ണം നിനക്ക് തരുമായിരുന്നില്ലേ..’ എന്ന വീട്ടുകാരുടെ ഈ ചോദ്യത്തിന് മുന്നിലും അലക്സ് യാതൊരു ഭാവഭേദവും ഇല്ലാതെയാണ് നിന്നത്. സ്വന്തം കൊച്ചുമകനെ പോലെ സ്നേഹിച്ച അലക്സ് കുറച്ച് സ്വര്‍ണത്തിന് വേണ്ടിഉമ്മയുടെ ജീവന് എടുത്തെന്ന് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയലായിരുന്നു ചാന് ബീവിയുടെ കുടുംബം. ആറാം ക്ലാസ് മുതല്‍ മുത്തശ്ശിയോടപ്പമാണ് അലക്സ് കൊല്ലപ്പെട്ട ചാന് ബീവിയുടെ വീട്ടിലേക്ക് എത്തിയത്. ഇവിടെ പൂര്‍ണ സ്വാതന്ത്ര്യമായിരുന്നു കൊല്ലപ്പെട്ട ചാന് ബീവി അലക്സിന് നല്‍കിയിരുന്നത്. മറ്റു ചെറുമക്കളേ പോലെ നാനി എന്നാണ് ചാന് ബീവിയേ അലക്സും വിളിച്ചിരുന്നത്.
ഇക്കഴിഞ്ഞ ക്രിസ്മസിന് ചാന്ബീവിയെയും കുടുംബത്തേയും വീട്ടിലേക്ക് വിളിച്ച് അലക്സ് വിരുന്ന് നല്‍കിയിരുന്നു. ഭക്ഷണം വിളമ്ബി കൊടുത്തതും അലക്സ് തന്നെയായിരുന്നു. പക്ഷെ അതു ഒരു മോഷണത്തിനുള്ള ആസൂത്രണത്തിന്റെ തുടക്കമായിരുന്നു എന്ന് ആ കുടുംബം മനസിലാക്കിയില്ല. വീട്ടുസാധനങ്ങള്‍ വാങ്ങിക്കാന്‍ ചാന് ബീവി പറഞ്ഞയച്ചിരുന്നത് പലപ്പോഴും അലക്സിനെയായിരുന്നു. ബാക്കിവരുന്ന തുക മോനേ നീ വെച്ചോ എന്ന് പറഞ്ഞിരുന്നു. എന്നിട്ടും പലതവണ ചാന് ബീവി അറിയാതെ അലക്സ് അവരില്‍ നിന്നും പണം മോഷ്ടിച്ചു. ഒരു പക്ഷെ അവര്‍ അന്ന് പൊലീസില്‍ പറഞ്ഞിരുന്നെങ്കില്‍ ദാരുണമായി ചാന് ബീവി കൊല്ലപ്പെടുമായിരുന്നില്ല. ജനുവരി എട്ടിന് ഉച്ചക്ക് രണ്ടു മണിയോടെയാണ് അലക്സ് ചാന് ബീവിയുടെ വീട്ടിലേക്ക് എത്തുന്നത്. മാല പൊട്ടിച്ച് രക്ഷപെടാനായിരുന്നു പദ്ധതി. പക്ഷെ മുന്നില്‍ നില്‍ക്കുന്നത് അലക്സ് ആണെന്ന് ചാന് ബീവി മനസിലാക്കിയതോടെ ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക