മലയാള സിനിമയിലെ നെടുംതൂണുകളാണ് മമ്മുട്ടിയും മോഹൻലാലുമെന്ന് നടി പ്രിയാമണി. രണ്ടുപേർക്കുമൊപ്പം അഭിനയിക്കാനുള്ള അവസരം പ്രിയാമണിക്ക് ലഭിച്ചിരുന്നു. മമ്മുട്ടിക്കൊപ്പം അഭിനയിച്ച പ്രാഞ്ചിയേട്ടൻ ആന്‍ഡ് ദി സെയ്ന്റ് വലിയ വിജയം സ്വന്തമാക്കിയിരുന്നു. മോഹൻലാലിനൊപ്പം ഗ്രാൻഡ് മാസ്റ്റർ എന്ന ത്രില്ലർ ചിത്രത്തിലാണ് പ്രിയാമണി എത്തിയത്. വക്കീൽ വേഷത്തിലാണ് പ്രിയാമണി ഈ ചിത്രത്തിൽ അഭിനയിച്ചത്. പ്രാഞ്ചിയേട്ടനിലെ പദ്മശ്രീ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സുശാന്തിന്റെ 35-ാം ജന്മദിനം, പൂക്കള്‍ വാങ്ങാനെത്തി റിയ ചക്രബര്‍ത്തി; വീഡിയോ ചര്‍ച്ചയാകുന്നു
മമ്മുട്ടിയെയും മോഹൻലാലിനെയും പറ്റി വാചാലയാകുകയാണ് പ്രിയാമണി. മമ്മുക്കയോട് വലിയ ബഹുമാനമാണുള്ളതെന്നും ഷൂട്ടിങ്ങിന്റെ സമയത്ത് ഡയലോഗിന്റെയും ഭാഷയുടേയുമെല്ലാം കാര്യത്തിൽ വളരെയധികം സഹായിച്ചിട്ടുണ്ടെന്നും നടി പറയുന്നു. നല്ലൊരു നടൻ എന്നതിലുപരി നല്ലൊരു മനുഷ്യനാണ് അദ്ദേഹമെന്നും പ്രിയാമണി പറഞ്ഞു. ലാല്‍ സാറില്‍ നിന്നും താൻ പഠിച്ച കാര്യമാണ് പേഴ്സണല്‍ ലൈഫും പ്രൊഫഷണല്‍ ലൈഫും തമ്മില്‍ മിക്സ് ചെയ്യരുത് എന്നുള്ളത്. സിനിമ ചിത്രീകരണ സമയത്ത് അദ്ദേഹത്തിന്റെ ‘അമ്മ ആശുപത്രിയിലായിരുന്നു എന്നും ഷൂട്ടിംഗ് തീർന്നാൽ അദ്ദേഹം നേരെ ആശുപത്രിയിലേക്കാണ് പോകാറുള്ളതെന്നും നടി പറയുന്നു. പിറ്റേന്ന് രാവിലെ അവിടെ നിന്നാണ് ഷൂട്ടിംഗ് സ്ഥലത്തേയ്ക്കെത്തുക. ഷൂട്ടിംഗിനിടെ എപ്പോഴും അദ്ദേഹം ഹോസ്പിറ്റലില്‍ വിളിച്ച് ഡോക്ടറോട് കാര്യങ്ങള്‍ അന്വേഷിക്കുമായിരുന്നു. എന്നാല്‍ സ്റ്റാര്‍ട്ട് ക്യാമറ എന്ന് കേട്ടാൽ എല്ലാം മറന്ന് അദ്ദേഹം കഥാപാത്രമായി മാറും. പേഴ്സണല്‍ ലൈഫും പ്രൊഫഷണല്‍ ലൈഫും തമ്മില്‍ മിക്സ് ചെയ്യരുതെന്ന് ലാൽ സാറിൽ നിന്ന് പഠിച്ച വലിയ കാര്യമാണെന്നും പ്രിയാമണി കൂട്ടിച്ചേർത്തു.
മുണ്ടക്കയത്തെ വൃദ്ധന്റെ മരണം; പൂട്ടിയിട്ട മകൻ കസ്റ്റഡിയിൽ, മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക