ഇന്നലെ എംസി റോഡില്‍ തിരുവല്ലക്കും ചങ്ങനാശ്ശേരിക്കും ഇടയില്‍ പെരുന്തുരുത്തിയില്‍ കെ എസ് ആര് ടി സി ബസ് ഇടിച്ച് മരിച്ചത് പുതു ജീവിതം സ്വപ്നം കണ്ട് വിവാഹത്തിന് ഒരുങ്ങിയിരുന്ന യുവാവും യുവതിയും. ചെങ്ങന്നൂര്‍ പിരളശ്ശേരി കാഞ്ഞിരംപറമ്പില്‍ വീട്ടില്‍ പരേതനായ ചാക്കോ സാമുവേല്‍ കുഞ്ഞമ്മ ദമ്പതികളുടെ മകനും മുളക്കുഴ സെന്റ് ഗ്രീഗോറിയോസ് സ്കൂള്‍ ബസിലെ ഡ്രൈവറുമായ ജെയിംസ് ചാക്കോയും (32), വെണ്മണി കല്യാത്ര പുലക്കടവ് ആന്‍സി ഭവനില്‍ സണ്ണി ലിലാമ്മ ദമ്പതികളുടെ മകള്‍ ആന്‍സിയും (26) ആണ് മരിച്ചത്. ഇരുവരും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നു. ഒരുമിച്ചുള്ള ജീവിതം സ്വപ്നം കണ്ട് തുടങ്ങവെയാണ് ഇരുവരുടെയും ജീവിത്തതില്‍ മരണത്തിന്റെ രൂപത്തില്‍ കെ എസ് ആര് ടി സി ബസ് എത്തിയത്.
കംപ്യൂട്ടര്‍ പഠനം കഴിഞ്ഞ ആന്‍സിയെ കോട്ടയത്ത് ജോലിക്ക് വേണ്ടിയുള്ള അഭിമുഖത്തില്‍ പങ്കെടുപ്പിച്ച ശേഷം തിരികെ ചെങ്ങന്നൂരിലേക്ക് മടങ്ങി വരുന്ന വഴിയാണ് അപകടം ഉണ്ടായാത്. ഇരുവരുടെയും വീട്ടുകാര്‍ വിവാഹം ആലോചിച്ച് ഉറപ്പിച്ചിരിക്കെയാണ് ദുരന്തം സംഭവിച്ചത്. ആന്‍സിയുടെ അമ്മയും സഹോദരന് അഖിലും കോവിഡ് പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നും നാട്ടില്‍ എത്തുന്നതില്‍ ഉണ്ടായ സാങ്കേതിക പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് വിവാഹ തീയതി തീരുമാനിക്കുന്നതില്‍ താമസമുണ്ടായത്. ജയിംസ് ചാക്കോയുടെ അമ്മ രോഗബാധിതയാണ്. ഏക സഹോദരി ബിന്‍ജു. നാട്ടുകാര്‍ക്കും ജോലി ചെയ്യുന്ന സ്കൂളിലെ സഹപ്രവര്‍ത്തകര്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു ജയിംസ്.
വെള്ളിയാഴ്ച വൈകിട്ട് 4.15ഓടെ ആയിരുന്നു അപകടം സംഭവിച്ചത്. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് വന്ന കെ എസ് ആര് ടി സി ബസ് മുന്നില്‍ സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ജയിംസിനെയും ആന്‍സിയെയും ഇടിച്ച ശേഷം സമീപത്തെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ആന്‍സിയും ജയിംസും ബസിനടിയില്‍ കുടുങ്ങി. തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് ഇവരെ പുറത്തെടുത്തത്. സംഭവസ്ഥലത്ത് വെച്ചു തന്നെ ഇരുവരും മരിച്ചിരുന്നു. ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് അപകട കാരണമെന്ന് തിരുവല്ല സി.ഐ പി.എസ് വിനോദ് പറഞ്ഞു.
അപകടത്തില്‍ 22 പേര്‍ക്ക് പരുക്ക് പറ്റി. ഇതില്‍ ഗുരുതരമായി പരുക്ക് പറ്റിയ പാലക്കാട് സ്വദേശി സുഭാഷിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരായ കോഴഞ്ചേരി നാരങ്ങാനം കാട്ടൂര്‍ കളരിപ്പറമ്പില്‍ സജിനി (22), പത്തനംതിട്ട ആഴൂര്‍ കച്ചിപ്പുഴയില്‍ ആഷ്ന (22), വൈക്കം ശ്രീവത്സത്തില്‍ ഹരിത (25), പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് വലിയമഠത്തില് സുമ (41), കരുനാഗപ്പള്ളി പുത്തന്‍ചന്ത സോമശൈലത്തില്‍ അനുപമ (20), തിരുവല്ല മഞ്ഞാടി കണിയാറയില്‍ കെസിയ ആന്‍ ജോണ്‍(21), പത്തനംതിട്ട സ്വദേശികളായ അജയകുമാര്‍ (47), മിനി പി.അജയന് (45), ലിസി വര്‍ഗീസ് (50), അനില (23), മീര (30), കോട്ടയം സ്വദേശി ദിനേശന് (60), കോഴഞ്ചേരി സ്വദേശി ബേബി (44), ചിറ്റാര്‍ സ്വദേശി ജിനു (30), കോട്ടയം പാമ്പാടി സ്വദേശി വിത്സന്, ചങ്ങനാശ്ശേരി ചീരഞ്ചിറ സ്വദേശി ചിന്നു (39), തിരുവല്ല സ്വദേശി സദാനന്ദന് (58), ബസ് ഡ്രൈവര്‍ കോട്ടയം കുമാരനെല്ലൂര്‍ അജയ ഭവനില്‍ എ.ജി അജയകുമാര്‍ (38), കണ്ടക്ടര്‍ കോട്ടയം സൗത്ത് പാമ്പാടി പള്ളിപ്പീടികയില്‍ വില്‍സണ്‍ (40) എന്നിവരെ നിസാര പരിക്കുകളോടെ തിരുവല്ല താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട വടക്കേപ്പുറം കുഴിത്തുണ്ടിയില്‍ രേഷ്മാ ശങ്കര്‍ (21) സഹോദരി രശ്മി ശങ്കര്‍ (19), എന്നിവരെ പുഷ്പഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക