റിപ്പബ്ലിക് ദിനത്തിൽ പോലീസും കർഷകരും തമ്മിൽ ഏറ്റുമുട്ടിയ സ്ഥലങ്ങൾ ശാന്തമായി. സംഘർഷത്തിന് സാധ്യതയുള്ള എല്ലാ പ്രദേശങ്ങളിലും അർദ്ധ സൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്. ഇനി മുന്നോട്ടുള്ള പരിപാടികൾ നിശ്ചയിക്കുന്നതിനായി കർഷക സംഘടനകൾ ഇന്ന് യോഗം ചേരാനാണ് തീരുമാനം. സംഘർഷത്തിൽ 83 പോലീസുകാർക്കാണ് പരിക്കേറ്റത്. സംഘർഷത്തിന് പിന്നിൽ പുറത്ത് നിന്നുള്ള ആളുകൾ ആണെന്ന നിലപാടിലാണ് കർഷക സംഘടനകൾ.
കർഷകരുടെയും പോലീസിന്റെയും ഏറ്റുമുട്ടൽ, അവസ്ഥ മോശമാകാൻ കാരണം മോദി സർക്കാരെന്ന് സീതാറാം യെച്ചൂരി
ഐടിഒയിലും ചെങ്കോട്ടയിലും കർഷകരുടെ ട്രാക്ടർ പരേഡ് എത്തിയതോടെയാണ് വലിയ സംഘർഷങ്ങൾക്ക് വഴിയൊരുക്കിയത്. അതേസമയം ഒരു കർഷകൻ ട്രാക്ടർ മറിഞ്ഞ് കൊല്ലപ്പെട്ടതോടെ പ്രതിഷേധം ശക്തമായി. കർഷക സമരവുമായി ബന്ധപ്പെട്ട് മുന്നോട്ടുള്ള തീരുമാനങ്ങളെടുക്കാനായാണ് ഇന്നത്തെ യോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക